Buscar

മറുപുറം




പതിവിലും നേരത്തെ ആണ് വിമല ഇന്ന് ഉറങ്ങി എണിറ്റത്. സുരേഷേട്ടന്‍ ഇന്ന് ഗള്‍ഫില്‍ നിന്നും എത്തുകയാണ്. തിരിച്ചു തിരിച്ചു പോയിട്ട് 3 മാസം കഴിയുന്നതെ ഉള്ളു. കാര്യം എന്താണെന്നറിയില്ല. പെട്ടന്ന് വരേണ്ടി വന്നു. 2 വര്‍ഷത്തില്‍ ഒരിക്കല്‍ , അതാണ്‌ പതിവ്. മോന്‍റെ മേലെ പുതപ്പു നേരെ ആക്കിയിട്ട ശേഷം അവള്‍ ഫ്രഷ്‌ ആയി വന്നു. അടുക്കളയിലെ ജോലി ചെയ്തു തുടങ്ങി.
യാന്ത്രികമായി ഓരോ ജോലികളും തീര്‍ക്കുമ്പോഴും തന്‍റെ ഭര്‍ത്താവിന്‍റെ അപ്രതീക്ഷിതമായ ഈ വരവിനെ കുറിച്ച് മാത്രമാണ് അവളുടെ മനസ്സില്‍.പലതരം ചിന്തകളാല്‍ കലങ്ങിയ മനസ്സോടെയാണ് വിമല തന്‍റെ ജോലികള്‍ ചെയ്തു കൊണ്ടിരുന്നത്. മുറ്റത്ത് കാറ് വന്ന് നിറുത്തുന്ന ശബ്ദം കേട്ട് അവള്‍ ഓടിചെന്നു കതകു തുറന്നു നോക്കി....
അതെ... സുരേഷേട്ടന്‍ വന്ന കാറ് തന്നെ. ഒരു ചെറിയ, സൈഡ് ബാഗുമായു സുരേഷ് മുറ്റത്തേക്ക് നടന്നു കയറി. വിമല ഓടി അയാളുടെ അടുത്തെത്തി അയാളുടെ വലത് കരം കവര്‍ന്നു.
സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ മോനെ, ഉറക്കത്തില്‍ നിന്നും ഉണര്‍ത്താതെ അയാള്‍ പുണര്‍ന്നു. ഒന്നു കുളിച്ചു ഫ്രഷ്‌ ആവാന്‍ അയാള്‍ക്ക് ധൃതി ആയി. ഡ്രസ്സ്‌ മാറ്റി, ഒരൊറ്റ മുണ്ട് എടുത്തു ഉടുത്തു. ചോദിക്കാതെ ചോദിക്കുന്ന ഭാവവുമായി തന്‍റെ പാതിയായ ഭാര്യ വിമല കൂടെ തന്നെ നടക്കുന്നുണ്ടായിരുന്നു. അയാള്‍ മുഖം കഴുകി. തുടയ്ക്കാനുള്ള ടൌവല്‍ കൊണ്ട് കൂടെ വിമല. അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി.
“ അതേ......ഞാന്‍ ഇന്നലെ രാവിലെ എത്തി.കോട്ടയത്ത്, എന്‍റെ കൂടെ റൂമില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍. അവന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. പാവം അവന്‍...
നല്ല സ്നേഹത്തിലും ആയിരുന്നു അവര്‍. ഒരാണ്‍ കുട്ടിയാണവര്‍ക്ക്.
ആകെ തകര്‍ന്നു പോയി. അവന്‍ തനിച്ചു വരാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതുകൊണ്ട് ഞാനും പോന്നു.
ഒരു കപ്പു കട്ടന്‍ ചായ അയാള്‍ക്ക് നല്‍കി കൊണ്ട് അവള്‍ ചോദിച്ചു.
“അയ്യോ... എന്തിനാ ആ കുട്ടി ഈ കടുംകൈ ചെയ്തത്.....?
ചൂട് കട്ടന്‍ ഒരു കവിള്‍ മൊത്തി കൊണ്ട് അയാള്‍ തുടര്‍ന്നു.
“ ഈ കെട്ട കാലത്തിന്‍റെ ബലിയാടുകളില്‍ ഒരാളാണ് അവന്‍. “
ഒരു കവിള്‍ ചായകൂടി കുടിച്ച് അയാള്‍ പറഞ്ഞു
“ എല്ലാദിവസവും 2 പ്രാവിശ്യത്തിലധികം അവന്‍ അവളെ വിളിച്ചു സംസാരിക്കും... എന്തു ജോലി തിരക്കാണെങ്കിലും . കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ പുതിയ ഒരു ഫോണ്‍ അവള്‍ക്കു കൊണ്ട് കൊടുത്തിരുന്നു. ആ ഫോണില്‍ ഇപ്പൊഴത്തെ ട്രെന്‍ഡ് ആയ എല്ലാ സംവിധാനങ്ങളും ഉണ്ട്.. അതൊക്കെ ഉപയോഗിച്ച് അവള്‍ ആരോടൊക്കെയോ പരിചയത്തില്‍ ആയി. അവളുടെ ഫോട്ടോ ഒക്കെ അയച്ചുകൊടുത്തു എന്നോ ആ ഫോട്ടോകളൊക്കെ മോശം രീതിയില്‍ ആക്കി നാട്ടിലെ എല്ലാ പിള്ളേരുടെ ഫോണില്‍ ഉണ്ടെന്നോ ഒക്കെ കേള്‍ക്കുന്നു... ആര്‍ക്കറിയാം ... എന്തായാലും ആ പാവം കുഞ്ഞിനു ഇത്ര ചെറുപ്പത്തില്‍ തന്നെ അമ്മ ഇല്ലാതായി.... ഓരോരോ ഗതി കേടുകള്‍.......
അവന്‍ ആ മരുഭൂമിയില്‍ കിടന്നു പെടാപാടു പെട്ടാണ് ഇവരെ നോക്കുന്നത് എന്ന് ഓര്‍ത്താല്‍ തന്നെ ഇങ്ങനെ ഒക്കെ ആവുമായിരുന്നോ?..”
“ നീ തോര്‍ത്ത്‌ ഇങ്ങെടുത്തെ ഞാന്‍ ഒന്നു കുളിച്ചിട്ടു വരാം...”
വിമല തോര്‍ത്തെടുത്ത് കൊടുത്തു . അയാള്‍ കുളിക്കാന്‍ കയറി.
പകലന്തിയോളത്തെ തിമര്‍പ്പില്‍ ക്ഷീണിച്ചുറങ്ങുന്ന തന്‍റെ 5 വയസുകാരന്‍  വിഷ്ണു വിനെ അവള്‍ അരണ്ട ചുമന്ന വെളിച്ചത്തില്‍ കണ്ടു. അവള്‍ പതുക്കെ അവനെ താലോടി. മറുകയില്‍ പതുക്കെ തന്‍റെ മൊബൈല്‍ ഫോണ്‍ എടുത്തു. TIMEPASS എന്ന് സ്റ്റോര്‍ ചെയ്ത നമ്പറില്‍ നിന്നും ഫോട്ടോ ചോദിച്ചു കൊണ്ട് വന്ന ചാറ്റ് അപ്പോഴും കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. ഉടനെ തന്നെ എല്ലാതരം ദ്രോഹങ്ങളും തന്‍റെ ഫോണില്‍ നിന്നും അണ്‍ ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ട് അവള്‍ മോനെയും കുളിക്കാന്‍ കയറിയ തന്‍റെ ഭര്‍ത്താവിനെയും മനസ്സില്‍ പ്രതിഷ്ടിച്ചുകൊണ്ട്  അടുക്കളയിലേക്ക്‌ നീങ്ങി.

പകർന്നാട്ടം




പൊതുവേ ടൌണിൽ തിരക്കൊഴിഞ്ഞ ദിവസമാണ് ഇന്ന് . ഇനിയും ഒന്ന് രണ്ടു ട്രിപ്പുകൾ കിട്ടിയാലേ തന്റെ പേരക്കുട്ടി ലക്ഷ്മിയുടെ സ്കൂൾ ഫീസിനുള്ള തുകയാവു . ഒരു കുടുംബം പട്ടിണി കൂടാതെ കൊണ്ട് പോവാനുള്ള പെടാ പാടുകൾ ഓർത്തുകൊണ്ട് 65 പരം വർഷങ്ങൾ തീർത്ത നരച്ച താടി രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് , രാഘവേട്ടൻ ജീവിത പ്രാരബ്ധങ്ങളോട് കലഹിച്ചു. അടുത്ത ഒരു ഓട്ടം തിരഞ്ഞു കൊണ്ട് അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ തലോടി .ജീവിത ദുരന്തങ്ങളോടും ഗതികേടുകളോടും പട വെട്ടാൻ തനിക്കുള്ള ഏക ആശ്രയമാണ് 'ആശ്രയ' എന്നാ തന്റെ ഓട്ടോ .
സമയം അല്പം അകലെയായി തന്നോളം പ്രായം ചെന്ന ഒരാൾ നെറികെട്ട കാലത്തെ പ്രാകികൊണ്ട്കൈയിലെ കടലയിൽ ചെല്ലേണ്ട സ്ഥലത്തിന്റെ പേര് തിരയുന്നത് അയാൾ കണ്ടു. ചിരപരിചിതനോടെന്ന പോലെ രാഘവേട്ടൻ അപരിചിതനോട് ചോദിച്ചു " എങ്ങോട്ടാ ചേട്ടാ പോവണ്ടുന്നെ ?"
" ശ്രീ ... ശ്രീരാം... ശ്രീരാമപുരം" അയാൾ തപ്പിത്തടഞ്ഞു കൊണ്ട് കടലയിൽ നോക്കി പറഞ്ഞു. "നന്നായി ... എനിക്ക് അവിടം വരെ പോവണം . എന്റെ വീടും അവിടെയാണ് . എന്നാൽ പിന്നെ നമുക്ക് അങ്ങ് പോയാലോ?"
"ശരി പോവാം..."
രാഘവേട്ടൻ ഓട്ടോ സ്റ്റാർട്ട്ചെയ്തു. യാത്രകാരനെയും കൊണ്ട് ഓട്ടോ പതുക്കെ നീങ്ങി .

എന്താ  ചേട്ടന്റെ പേര് ? ശ്രീരാമപുരത്ത് ആരെ കാണാനാ ?"
"എന്റെ പേര് നാരായണൻ , ഒരു റിട്ട: സ്കൂൾ അധ്യാപകൻ. അല്പം തെക്ക് നിന്നാണ്. ആയ കാലത്ത് സ്വരൂകൂട്ടി വെച്ചത് , സമയ ദോഷം കൊണ്ട് കണ്ട തെമ്മാടികൾ കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതിലോ ..."
"എന്ത് പറ്റി മാഷെ ? നല്ല വിഷമതിലാനെന്നു തോന്നുന്നു ?"
"എന്റെ മകന് ഗൾഫിൽ പോവാൻ വിസയ്ക്ക് വേണ്ടി ഒരു തല തിരിഞ്ഞവന്റെ കൈയിൽ 1 ലക്ഷം രൂപ കൊടുത്തു. അവൻ പറ്റിച്ചു.ഇപ്പോൾ വിസയും ഇല്ല പൈസയും ഇല്ല , രണ്ടു മാസത്തോളമായി വിളിച്ചിട്ട് കിട്ടുന്നും ഇല്ല. ചില സുഹൃത്തുകൾ സഹായിച്ചു മകന് ഗൾഫിൽ ജോലി കിട്ടി പോയി. അവൻ പോവുമ്പോൾ തന്നതാണ് വിലാസം.... ഞാൻ തൊണ്ട വറ്റിച്ചു ഉണ്ടാക്കിയത് ഏതോ ഒരു തെമ്മടിക്കും കുടുംബത്തിനും തിന്നാൻ കൊടുക്കാൻ വയ്യ ... അതുകൊണ്ടാ വയസ്സാൻ കാലത്ത് ഞാൻ ഇതിനായി ഇറങ്ങി തിരിച്ചത് .. വിലാസത്തിൽ ഉള്ള വീട്ടില് ഒന്നെതിച്ചു തരണം "
രാഘവേട്ടൻ കടലാസ് വാങ്ങി നോക്കി...
" അയ്യോ...എടൊ സൂക്ഷിച്ചു ഓടിച്ചുടെ ... എന്റെ നടുവൊടിഞ്ഞു..."
"റോഡ്മൊത്തം കുഴിയാണ് മാഷെ... കണ്ടില്ല .. ക്ഷെമിക്കണം...."
ഓട്ടോ സ്പീഡ് കൂടി... " പറയുന്ന വീട് എത്താറായി ..."
ഓട്ടോ ഒരു വളവു തിരിഞ്ഞു മണ്ണിട്ട ഇടവഴിയിലേക്ക് കയറി.
അല്പം മുന്നിലായി എതിരെ വന്ന 2 പേരെ കണ്ടപ്പോൾ അയാൾ ഓട്ടോ നിറുത്തി ..
" സുധാകരാ.... നിങ്ങൾ അവരെ വീടും സ്ഥലവും കാണിച്ചോ ? എന്താ അവരുടെ അഭിപ്രായം ? ചെറിയ കുറവ് ഉണ്ടായാലും സാരമില്ല , മാസം തന്നെ വല്ലതും നടക്കണം "
" രാഘവേട്ടാ , അവർ കണ്ടിട്ട് പോയി . നാളെ വിവരം അറിയ്ക്കും. വിലയിൽ ചെറിയ നീക്ക് പോക്ക് വേണ്ടി വരും ..നമുക്ക് നോക്കാം .. എന്നാൽ ഞങ്ങൾ നടക്കട്ടെ ...."
" ശരി " അയാൾ ഓട്ടോ എടുത്തു കൊണ്ട് മാഷോട് " ഞാൻ എന്റെ വീടും സ്ഥലവും വിലക്കാനുള്ള തിരക്കിലാണ്.. ഓരോ ഓരോ ജീവിത പ്രാരബ്ധം... കുറെ പേര് വന്നു കണ്ടു .. ഒന്നും അങ്ങ് ഒക്കുന്നില്ല  ".
അല്പം കൂടി മുന്നോട്ടു പോയപ്പോൾ പ്രൌഡ ഗംഭീരമായ ഒരു തറവാട് വീട് തലയെടുപ്പോടെ നില്ക്കുന്നു. വീട് ചൂൂന്ദി കാണിച്ചു "അതാണ്നിങ്ങൾ അന്വേഷിച്ച വീട് ".
നാരായണൻ മാഷ്ഓട്ടോയിൽ നിന്നും ഇറങ്ങി . രാഘവേട്ടൻ ഓട്ടോ തിരിച്ചു.
"ഏയ്... 10 മിനുട്ട് വെയിറ്റ് ചെയ്യാമോ ? എനിക്ക് തിരിച്ചു പോവണം ". രാഘവേട്ടൻ ചെറു പുഞ്ചിരിയോടെ ഓട്ടോ ഒതുക്കിയിടുന്നതിനിടയിൽ ഉറച്ച കാൽ വെയ്പ്പോടെ മാഷെ വീടിന്റെ പടിക്കൽ എത്തി .
"ഇവിടെ ആരും ഇല്ലേ ?" അകത്തേക് നോക്കി മാഷ്ഉറക്കെ വിച്ചു ചോദിച്ചു. 60 അധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്ത് വന്നു .

നാരായണൻ മാഷെയും , പിറകിലായി നടന്നു വരുന്ന രാഘവേട്ടനെയും ഒന്ന് നോക്കി. "ഇത് വിജയൻറെ വീടല്ലേ?"
ചോദ്യത്തെ ഗൗനിക്കതെ സ്ത്രീ അകത്തേക്ക് കയറി ..
"ഏയ് ... അതെ ഇത് വിജയൻറെ വീടല്ലേ ??" മാഷ്ഉറക്കെ വിളിച്ചു ചോദിച്ചു ..
"അല്ല ...."
മാഷ് ഉത്തരം കേട്ട് തിരിഞ്ഞു നോക്കി...
വീടിന്റെ പടി കയറികൊണ്ട് ഗാംഭീര്യത്തോടെ രാഘവേട്ടൻ പറഞ്ഞു " അല്ല ഇതെന്റെ വീടാണ് ... വലിയ വീട്ടില് രാഘവൻ നായരുടെ വീട്"
വരാന്തയിൽ കയറിയ അയാൾ തിരിഞ്ഞു നിന്ന് അമ്പരന്നു നില്ക്കുന്ന മാഷോട്  "വരൂ അകത്തേക്ക് കയറി ഇരിക്കാം ...
വിജയന് എന്റെ മകനാണ് .... "
ഞെട്ടലും അമ്പരപ്പും കണ്ണിൽ ഇരുട്ട് പരത്തുന്നതായി തോന്നി മാഷിനു . അയാൾ പതുക്കെ അകത്തേക്ക് കയറിവിരിഞ്ഞ മാറ് പതുക്കെ തടവികൊണ്ട്രാഘവൻ നായർ എന്ന കുടുംബനാഥൻ മുന്നിൽ നടന്നു. ഇരുവരും ഓരോ കസേരകളിൽ ഇരുന്നു.
"വിലാസിനി .. ചായ എടുക്കു ..."
ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്ത മട്ടിൽ ഇരിക്കുന്ന മാഷെ നോക്കി ചുവരിൽ തൂക്കിയ ഫോട്ടോ ചൂണ്ടി കാണിച്ചു രാഘവൻ നായർ പറഞ്ഞു " രണ്ടു മാസങ്ങള്ക്ക് മുന്പ് ഒരു സ്കൂട്ടർ അപകടത്തിൽ അവൻ..." വാക്കുകൾ പാതിയിൽ വെച്ച് മുറിഞ്ഞു പോവുന്നത് മാഷ്അറിയാതിരിക്കാനായി അയാൾ ഒന്ന് ചുമച്ചു...
" ചായ ...." മേശയിൽ ചായ കപ്പുകൾ വെക്കുന്ന സ്ത്രീയെ അയാൾ മാഷിനു പരിചയപെടുത്തി "ഇത് രുഗ്മിണി .. വിജയൻറെ ഭാര്യ .. ഒരു മോളുണ്ട്...ലക്ഷ്മി  .. സ്കൂളിൽ നിന്നും വരാറായി "
അയാൾ ചായ കപ്പു മേശയിൽ വെച്ച് തുടർന്നു " മാഷ്പേടിക്കണ്ട ..2 മാസത്തിനുള്ളിൽ ഞാൻ തന്നോളാം മാഷിന്റെ പണം ....
എന്തൊക്കെ ആയാലും അവൻ എന്റെ മോനല്ലേ മാഷെ .... ഞാൻ ഒരച്ഛനും ... പലരുടെയും ശാപവും പേറി അവൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയി ... അതിന്റെ ബാക്കി ഞാനും പേറിയെ തീരു ..."
പാതി ഒഴിഞ്ഞ ചായ കപ്പു മേശയിൽ വെച്ച് ഒന്നും തിരിച്ചു പറയാൻ ആവാതെ നാരായണൻ മാഷ്യാന്ത്രികമായി പടികൾ തിരിച്ചിറങ്ങി....
മുന്നിൽ 'ആശ്രയ' യുമായി  രാഘവേട്ടൻ റെഡി ...

"മാഷെ പോവാല്ലേ ??"