പൊതുവേ ടൌണിൽ തിരക്കൊഴിഞ്ഞ ദിവസമാണ് ഇന്ന് . ഇനിയും ഒന്ന് രണ്ടു ട്രിപ്പുകൾ കിട്ടിയാലേ തന്റെ പേരക്കുട്ടി ലക്ഷ്മിയുടെ സ്കൂൾ ഫീസിനുള്ള തുകയാവു . ഒരു കുടുംബം പട്ടിണി കൂടാതെ കൊണ്ട് പോവാനുള്ള പെടാ പാടുകൾ ഓർത്തുകൊണ്ട് 65 ൽ പരം വർഷങ്ങൾ തീർത്ത നരച്ച താടി രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് , രാഘവേട്ടൻ ജീവിത പ്രാരബ്ധങ്ങളോട് കലഹിച്ചു. അടുത്ത ഒരു ഓട്ടം തിരഞ്ഞു കൊണ്ട് അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ തലോടി .ജീവിത ദുരന്തങ്ങളോടും ഗതികേടുകളോടും പട വെട്ടാൻ തനിക്കുള്ള ഏക ആശ്രയമാണ് 'ആശ്രയ' എന്നാ തന്റെ ഓട്ടോ .
ആ സമയം അല്പം അകലെയായി തന്നോളം പ്രായം ചെന്ന ഒരാൾ നെറികെട്ട കാലത്തെ പ്രാകികൊണ്ട് കൈയിലെ കടലയിൽ ചെല്ലേണ്ട സ്ഥലത്തിന്റെ പേര് തിരയുന്നത് അയാൾ കണ്ടു. ചിരപരിചിതനോടെന്ന പോലെ രാഘവേട്ടൻ ആ അപരിചിതനോട് ചോദിച്ചു " എങ്ങോട്ടാ ചേട്ടാ പോവണ്ടുന്നെ ?"
" ശ്രീ ... ശ്രീരാം... ശ്രീരാമപുരം" അയാൾ തപ്പിത്തടഞ്ഞു കൊണ്ട് ആ കടലയിൽ നോക്കി പറഞ്ഞു. "നന്നായി ... എനിക്ക് അവിടം വരെ പോവണം . എന്റെ വീടും അവിടെയാണ് . എന്നാൽ പിന്നെ നമുക്ക് അങ്ങ് പോയാലോ?"
"ശരി പോവാം..."
രാഘവേട്ടൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു. യാത്രകാരനെയും കൊണ്ട് ഓട്ടോ പതുക്കെ നീങ്ങി .
“എന്താ
ചേട്ടന്റെ പേര് ? ശ്രീരാമപുരത്ത് ആരെ കാണാനാ ?"
"എന്റെ പേര് നാരായണൻ , ഒരു റിട്ട: സ്കൂൾ അധ്യാപകൻ. അല്പം തെക്ക് നിന്നാണ്. ആയ കാലത്ത് സ്വരൂകൂട്ടി വെച്ചത് , സമയ ദോഷം കൊണ്ട് കണ്ട തെമ്മാടികൾ കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതിലോ ..."
"എന്ത് പറ്റി മാഷെ ? നല്ല വിഷമതിലാനെന്നു തോന്നുന്നു ?"
"എന്റെ മകന് ഗൾഫിൽ പോവാൻ വിസയ്ക്ക് വേണ്ടി ഒരു തല തിരിഞ്ഞവന്റെ കൈയിൽ 1 ലക്ഷം രൂപ കൊടുത്തു. അവൻ പറ്റിച്ചു.ഇപ്പോൾ വിസയും ഇല്ല പൈസയും ഇല്ല , രണ്ടു മാസത്തോളമായി വിളിച്ചിട്ട് കിട്ടുന്നും ഇല്ല. ചില സുഹൃത്തുകൾ സഹായിച്ചു മകന് ഗൾഫിൽ ജോലി കിട്ടി പോയി. അവൻ പോവുമ്പോൾ തന്നതാണ് ഈ വിലാസം.... ഞാൻ തൊണ്ട വറ്റിച്ചു ഉണ്ടാക്കിയത് ഏതോ ഒരു തെമ്മടിക്കും കുടുംബത്തിനും തിന്നാൻ കൊടുക്കാൻ വയ്യ ... അതുകൊണ്ടാ ഈ വയസ്സാൻ കാലത്ത് ഞാൻ ഇതിനായി ഇറങ്ങി തിരിച്ചത് .. ഈ വിലാസത്തിൽ ഉള്ള വീട്ടില് ഒന്നെതിച്ചു തരണം "
രാഘവേട്ടൻ ആ കടലാസ് വാങ്ങി നോക്കി...
" അയ്യോ...എടൊ സൂക്ഷിച്ചു ഓടിച്ചുടെ ... എന്റെ നടുവൊടിഞ്ഞു..."
"റോഡ് മൊത്തം കുഴിയാണ് മാഷെ... കണ്ടില്ല .. ക്ഷെമിക്കണം...."
ഓട്ടോ
സ്പീഡ് കൂടി... " ഈ പറയുന്ന വീട് എത്താറായി ..."
ഓട്ടോ
ഒരു വളവു തിരിഞ്ഞു മണ്ണിട്ട ഇടവഴിയിലേക്ക് കയറി.
അല്പം
മുന്നിലായി എതിരെ വന്ന 2 പേരെ കണ്ടപ്പോൾ അയാൾ ഓട്ടോ നിറുത്തി ..
" സുധാകരാ.... നിങ്ങൾ അവരെ വീടും സ്ഥലവും കാണിച്ചോ ? എന്താ അവരുടെ അഭിപ്രായം ? ചെറിയ കുറവ് ഉണ്ടായാലും സാരമില്ല , ഈ മാസം തന്നെ വല്ലതും നടക്കണം "
" രാഘവേട്ടാ , അവർ കണ്ടിട്ട് പോയി . നാളെ വിവരം അറിയ്ക്കും. വിലയിൽ ചെറിയ നീക്ക് പോക്ക് വേണ്ടി വരും ..നമുക്ക് നോക്കാം .. എന്നാൽ ഞങ്ങൾ നടക്കട്ടെ ...."
" ഓ ശരി " അയാൾ ഓട്ടോ എടുത്തു കൊണ്ട് മാഷോട് " ഞാൻ എന്റെ വീടും സ്ഥലവും വിലക്കാനുള്ള തിരക്കിലാണ്.. ഓരോ ഓരോ ജീവിത പ്രാരബ്ധം... കുറെ പേര് വന്നു കണ്ടു .. ഒന്നും അങ്ങ് ഒക്കുന്നില്ല
".
അല്പം
കൂടി മുന്നോട്ടു പോയപ്പോൾ പ്രൌഡ ഗംഭീരമായ ഒരു തറവാട് വീട് തലയെടുപ്പോടെ നില്ക്കുന്നു. ആ വീട് ചൂൂന്ദി കാണിച്ചു "അതാണ് നിങ്ങൾ അന്വേഷിച്ച വീട് ".
നാരായണൻ മാഷ് ഓട്ടോയിൽ നിന്നും ഇറങ്ങി . രാഘവേട്ടൻ ഓട്ടോ തിരിച്ചു.
"ഏയ്... 10 മിനുട്ട് വെയിറ്റ് ചെയ്യാമോ ? എനിക്ക് തിരിച്ചു പോവണം ". രാഘവേട്ടൻ ചെറു പുഞ്ചിരിയോടെ ഓട്ടോ ഒതുക്കിയിടുന്നതിനിടയിൽ ഉറച്ച കാൽ വെയ്പ്പോടെ മാഷെ ആ വീടിന്റെ പടിക്കൽ എത്തി .
"ഇവിടെ ആരും ഇല്ലേ ?" അകത്തേക് നോക്കി മാഷ് ഉറക്കെ വിച്ചു ചോദിച്ചു. 60 ൽ അധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്ത് വന്നു .
നാരായണൻ മാഷെയും , പിറകിലായി നടന്നു വരുന്ന രാഘവേട്ടനെയും ഒന്ന് നോക്കി. "ഇത് വിജയൻറെ വീടല്ലേ?"
ആ ചോദ്യത്തെ ഗൗനിക്കതെ ആ സ്ത്രീ അകത്തേക്ക് കയറി ..
"ഏയ് ... അതെ ഇത് വിജയൻറെ വീടല്ലേ ??" മാഷ് ഉറക്കെ വിളിച്ചു ചോദിച്ചു ..
"അല്ല ...."
മാഷ്
ആ ഉത്തരം കേട്ട് തിരിഞ്ഞു നോക്കി...
വീടിന്റെ പടി കയറികൊണ്ട് ഗാംഭീര്യത്തോടെ രാഘവേട്ടൻ പറഞ്ഞു " അല്ല ഇതെന്റെ വീടാണ് ... വലിയ വീട്ടില് രാഘവൻ നായരുടെ വീട്"
വരാന്തയിൽ കയറിയ അയാൾ തിരിഞ്ഞു നിന്ന് അമ്പരന്നു നില്ക്കുന്ന മാഷോട്
"വരൂ അകത്തേക്ക് കയറി ഇരിക്കാം ...
വിജയന്
എന്റെ മകനാണ് .... "
ഞെട്ടലും അമ്പരപ്പും കണ്ണിൽ ഇരുട്ട് പരത്തുന്നതായി തോന്നി മാഷിനു . അയാൾ പതുക്കെ അകത്തേക്ക് കയറി.
വിരിഞ്ഞ മാറ് പതുക്കെ തടവികൊണ്ട് രാഘവൻ നായർ എന്ന കുടുംബനാഥൻ മുന്നിൽ നടന്നു. ഇരുവരും ഓരോ കസേരകളിൽ ഇരുന്നു.
"വിലാസിനി .. ചായ എടുക്കു ..."
ഒന്നും
ചോദിക്കാനും പറയാനും ഇല്ലാത്ത മട്ടിൽ ഇരിക്കുന്ന മാഷെ നോക്കി ചുവരിൽ തൂക്കിയ ഫോട്ടോ ചൂണ്ടി കാണിച്ചു രാഘവൻ നായർ പറഞ്ഞു " രണ്ടു മാസങ്ങള്ക്ക് മുന്പ് ഒരു സ്കൂട്ടർ അപകടത്തിൽ അവൻ..." വാക്കുകൾ പാതിയിൽ വെച്ച് മുറിഞ്ഞു പോവുന്നത് മാഷ് അറിയാതിരിക്കാനായി അയാൾ ഒന്ന് ചുമച്ചു...
" ചായ ...." മേശയിൽ ചായ കപ്പുകൾ വെക്കുന്ന സ്ത്രീയെ അയാൾ മാഷിനു പരിചയപെടുത്തി "ഇത് രുഗ്മിണി .. വിജയൻറെ ഭാര്യ .. ഒരു മോളുണ്ട്...ലക്ഷ്മി
.. സ്കൂളിൽ നിന്നും വരാറായി "
അയാൾ ചായ കപ്പു മേശയിൽ വെച്ച് തുടർന്നു " മാഷ് പേടിക്കണ്ട ..2 മാസത്തിനുള്ളിൽ ഞാൻ തന്നോളാം മാഷിന്റെ പണം ....
എന്തൊക്കെ ആയാലും അവൻ എന്റെ മോനല്ലേ മാഷെ .... ഞാൻ ഒരച്ഛനും ... പലരുടെയും ശാപവും പേറി അവൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയി ... അതിന്റെ ബാക്കി ഞാനും പേറിയെ തീരു ..."
പാതി ഒഴിഞ്ഞ ചായ കപ്പു മേശയിൽ വെച്ച് ഒന്നും തിരിച്ചു പറയാൻ ആവാതെ നാരായണൻ മാഷ് യാന്ത്രികമായി പടികൾ തിരിച്ചിറങ്ങി....
മുന്നിൽ 'ആശ്രയ' യുമായി
രാഘവേട്ടൻ റെഡി ...
"മാഷെ പോവാല്ലേ ??"

0 comments:
Post a Comment