ദേവൂട്ടി..




എനിക്ക് +1 നു ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍. കഴിഞ്ഞ രണ്ടു ദിവസവും ഓരോ അധ്യാപകരുടെ വക ബോറന്‍ പരിചയപ്പെടല്‍. ഇനിയുള്ള ദിവസങ്ങളിലും ഈ കലാപരിപാടികള്‍ തന്നെയായിരിക്കും. ഇന്ന് എന്തൊക്കെ സംഭവിച്ചാലും ക്ലാസ്സില്‍ കയറുന്ന പരിപാടി ഇല്ല. പരിച്ചയപെടല്‍ ഒരു പരിധി വരെ സഹിക്കാം പക്ഷേ എല്ലാ അധ്യാപകരും ദേവിക എന്ന ഒരു പഠിപ്പിസ്റ്റ് പെണ്‍കുട്ടിയെ വല്ലാതെ അങ്ങ് പുകഴ്തുന്നതാണ് സഹിക്കനാവാത്തത്. കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ച് അതുപോലെ ആന്‍സര്‍ പേപ്പറില്‍ കമിഴുത്തിയാല്‍ ആര്‍ക്കും ഉയര്‍ന്ന മാര്‍ക്ക് കിട്ടും. അത് ഇത്ര മാത്രം കൊട്ടിഘോഷിക്കാന്‍ എന്തിരിക്കുന്നു. അല്ല പിന്നെ....
 ഏതായാലും ഇനി ഇത് സഹിക്കാന്‍ പാടാണ്. അങ്ങനെ മൂന്നാം നാളായ ഇന്ന് പതിവ് പോലെ വീട്ടില്‍ നിന്നും സ്കൂളിലെക്കെന്ന വ്യാജേന ഇറങ്ങി. പുതുമുഖമായതിനാല്‍ സ്കൂള്‍ പരിസരത്ത് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ല. ഉണിഫോറം ആയിട്ടും ഇല്ല. അങ്ങനെ സ്കൂളിന്‍റെ തൊട്ടടുത്തുള്ള ചായക്കടയില്‍ ഇരിക്കാന്‍ തീരുമാനിച്ച് യാത്രയായി. 45 മിനുറ്റ് നേരം ബസ്‌ യാത്ര ഉണ്ട് പുതിയ സ്കൂളിലേക്ക്.
 അങ്ങനെ 10 മണിയോടുകൂടി സ്കൂള്‍ പരിസരത്ത് എത്തി.  ചായക്കടയില്‍ കയറി. ക്ലാസ്മുറിയിലേക്ക് വലിഞ്ഞു നോക്കി. എല്ലാ പഠിപ്പിസ്റ്റുകളും വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഏതായാലും വല്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല. ആദ്യത്തെ രണ്ടു ദിവസം !

 ഞാന്‍ ഒരു ചായക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ട് ചുറ്റുപാടുകള്‍ ഒന്നു കണ്ണോടിച്ചു. എല്ലാം ശാന്തം. കടയുടെ ഒരു മൂലയില്‍ തനിചിഒരല് ഇരിക്കുന്നു. തനിച്ചു എന്നു പറയേണ്ട കാര്യം ഇല്ല. കട ഉടമയും ഞാനും ആ മനുഷ്യനും ഒഴികെ ആ കടയില്‍ വേറെ ആരും തന്നെ ഇല്ല.
ചായ വാങ്ങി ഒരു കവിള്‍ കുടിചിരക്കികൊണ്ട് ഞാന്‍ ആ തനിച്ച് വിദൂരതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ആ മനുഷ്യന്‍റെ കണ്ണുകളെ പിന്തുടര്‍ന്നു. ‘ കൊച്ചുകള്ളന്‍ ’ എന്‍റെ മനസ് മന്ത്രിച്ചു. ഞാന്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. 50 – 55 വയസ്സ് പ്രായം. ക്ഷീണിച്ച കണ്ണുകള്‍. ചുണ്ടില്‍ പാതി കത്തിയെരിഞ്ഞ ബീഡി. തന്‍റെ വീട്ടു ജോലികള്‍ ധൃതിയില്‍ ചെയ്തു തീര്‍ക്കുന്ന ഒരു സ്ത്രീയില്‍ ആണ് ആ മനുഷ്യന്‍റെ ശ്രദ്ധ മുഴുവന്‍.
   എന്‍റെ സാമിപ്യം തിരിച്ചറിഞ്ഞ അയാള്‍ എന്നെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു. ഞാനും...
എന്‍റെ മനസ്സിലെ ചിന്തകള്‍ തിരിച്ചറിഞ്ഞ പോലെ അയാള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. “ ആ സ്ത്രീ ഒരു പാവമാണ് ”. ഒരു തരത്തിലുള്ള മുഖവുരയും കൂടാതെ അയാള്‍ ഒരു കഥ പറയുന്ന മൂഡില്‍ വരികയാണെന്നു എനിക്ക് മനസ്സിലായി. എനിക്കാണെങ്കില്‍ കഥ കേള്‍ക്കാന്‍ വളരെ ഇഷ്ടവുമാണ്.
    അയാള്‍ തന്‍റെ ശോഷിച്ച കയ്യുയര്‍ത്തി ആ സ്ത്രീയുടെ വീടിനു തൊട്ടടുത്ത് കിടക്കുന്ന ഇരുനില കോണ്‍ക്രീറ്റ് വീട് ചൂണ്ടി കാണിച്ചു.
“ആ വീട്ടില്‍ സുഖമായി ജീവിക്കെണ്ടുന്ന സ്ത്രീയാണ് അവര്‍. ആ വീട്ടിലെ മൂത്ത മകന്‍റെ ഭാര്യയായി.”. എന്നിലെ ആകാംഷ വളര്‍ന്നുതുടങ്ങി. ഞാന്‍ ചോദ്യ ഭാവത്തില്‍ ആ മനുഷ്യനെ നോക്കി. അയാള്‍ അടുത്ത ഒരു ബീഡിക്ക് തീ കൊളുത്തികൊണ്ട് കഥ തുടര്‍ന്നു. “ വയസ്സായ അച്ഛനെ നോക്കാന്‍ വളരെ ചെറപ്പത്തിലെ തന്നെ വീട്ടു ജോലികള്‍ക്കായി പോയി തുടങ്ങിയതാണ്‌ ആ സ്ത്രീ. അച്ഛന്‍ മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്.ആ വീട്ടില്‍. വീട്ടുജോലിക്കായി തൊട്ടടുത്തുള്ള ആ വലിയ വീട്ടില്‍ പോയിതുടങ്ങിയ കാലത്ത് അവിടുത്തെ മൂത്ത മകനു അവളോട്‌ ഇഷ്ടം തോന്നി. ആ ബന്ധം വളരെ പെട്ടന്നൂ തന്നെ വളര്‍ന്നു. പ്രണയത്തിന്‍റെ പതിവു മുദ്രാവാക്യങ്ങള്‍ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ മുഴക്കികൊണ്ട്.
‘സ്നേഹത്തിനു കണ്ണും മൂക്കും ഇല്ല ‘....
അവന്‍റെ വീട്ടില്‍ കാര്യം അറിഞ്ഞു. അവര്‍ എതിര്‍ത്തു. വീട്ടുകാര്‍ അവളുടെ സ്നേഹത്തിനു നോട്ടു കെട്ടുകള്‍ കൊണ്ട് വിലയിടാന്‍ ശ്രമിച്ചു.
അവള്‍ അത് നിരസിച്ചു. അവര്‍ സ്വന്തം മകനെ തിരുത്താന്‍ ശ്രമിച്ചു. അയാള്‍ തന്‍റെ അച്ഛന്‍റെ ഓരോ എതിര്‍പ്പുകളെയും പ്രതിരോധിച്ചു. അവസാനം അവളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു. ഇതിനിടയ്ക്ക് അവളുടെ ഏക ആശ്രയമായിരുന്ന അച്ഛന്‍ മരിച്ചു. അവന്‍ അവളെയും കൂട്ടി തന്‍റെ കൂട്ടുകാരുടെ സാന്നിധ്യത്തില്‍ അവളെ കല്യാണം കഴിച്ചു.
അവന്‍റെ അച്ഛന്‍ എല്ലാ സ്വത്തുക്കളും അവന്‍റെ അനുജന്‍റെ പേരില്‍ എഴുതിവെച്ചു അവനെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കി.
അങ്ങനെ ഒരു സമ്പാദ്യവും ഇല്ലാതെ അവര്‍ കാണുന്ന കൊച്ചു വീട്ടില്‍ താമസം ആരംഭിച്ചു....”


 
അയാള്‍ അടുത്ത ഒരു ബീഡി കത്തിച്ചുകൊണ്ട് ഊര് ചായക്ക് പറഞ്ഞു.
“കൂലിപ്പണി എടുത്ത് അയാള്‍ ആ കുടുംബം പുലര്‍ത്തി. ഏറെ വൈകാതെ അവര്‍ക്കൊരു മോള്‍ ഉണ്ടായി.. അവരാ മോളേ ലാളിച്ചു വളര്‍ത്തി. അതിനിടയ്ക്ക് ജോലി സ്ഥലത്ത് നിന്നും തലകറങ്ങി അയാള്‍ വീണു. കൂട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. അത് ഒരു അറ്റാക്ക്‌ ആയിരുന്നു. രണ്ടാമത്തെ അറ്റാക്ക്‌. ഭാരിച്ച ജോലികള്‍ ഒന്നും പാടില്ല എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഭാര്യയേയും മകളെയും ഈ കാര്യങ്ങള്‍ അറിയിക്കാതെ അയാള്‍ പിന്നെയും ജോലിക്ക് പോയി.”
    ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ എന്നോട് ചോദിച്ചു.- “ ആ സ്ത്രീ തിരക്കിട്ട് വീട്ടു ജോലികള്‍ തീര്‍ക്കുന്നതെന്തിനാനെന്നറിയാമോ?
ഞാന്‍ ഇല്ല എന്ന്‍ ആഗ്യം കാണിച്ചു. അയാള്‍ തുടര്‍ന്നു “ ഇന്ന് ഉച്ചയ്ക്ക് അവരുടെ മകള്‍ക്ക് ഈ സ്കൂളില്‍ നിന്നും ഒരു അവാര്‍ഡ്‌ കൊടുക്കുന്നുണ്ട്. അതിനു പോവാനുള്ള തയ്യാറെടുപ്പാണ് ആ കാണുന്നത്...
നിര്‍ഭാഗ്യം. ! ആ കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ തീരെ ജോലിക്ക് പോവുന്നില്ല. ആ സ്ത്രീയും മകളും വിചാരിച്ചിരിക്കുന്നത് മടിയും അലസതയും കൊണ്ടാണ് ജോലിക്ക് പോവാത്തത്‌ എന്നാണ്. ഭാര്യയേയും മകളെയും ഒന്നും അറിയ്ക്കാതെ അവസാനത്തെ അറ്റാക്കും കാത്തു കഴിയുകയാണ് അയാള്‍...”
    ഞാന്‍ ഇതൊക്കെ കേട്ട് വല്ലാതെ തരിച്ചിരിക്കുകയാണ്. ഇതിനിടയില്‍ അയാള്‍ അടുത്ത ഒരു ചായക്കുകൂടി ഓര്‍ഡര്‍ ചെയ്തു, അടുത്ത ഒരു ബീഡിയും കത്തിച്ചു. സ്കൂളില്‍ ഇന്റര്‍വെല്‍ ആയി.
കുട്ടികള്‍ കൂട്ടമായും ഒറ്റയ്ക്കും പല വഴികളിലായി ചിതറി ഓടുന്നു.എന്‍റെ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും ഞാന്‍ അല്പം ഒന്നു മാറി നിന്നു. ആ സ്ത്രീയുടെ അടുത്തേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തുന്നത് ഞാന്‍ കണ്ടു. ദേവിക .... എന്‍റെ ക്ലാസ്സിലെ , എല്ലാരും പുകഴ്ത്തുന്ന ആ മിടുക്കി കുട്ടി. അവള്‍ ആ സ്ത്രീയുടെ മകള്‍ !...
അമ്മയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, അവര്‍ ഈ കടയിലേക്ക് കൈ ചൂണ്ടുന്നതും , ദേവിക ഓടി കടയിലേക്ക് വരുന്നതും ഞാന്‍ പരുങ്ങലോടെ കണ്ടു.
“ അച്ഛാ... ഇന്നും പണിക്ക് പോയില്ല അല്ലേ ! ... അല്ല അച്ഛന്‍ വരുന്നില്ലേ സ്കൂളിലെ പരിപാടിക്ക് ??”, എനിക്ക് കഥ പറഞ്ഞു തന്ന ആ മനുഷ്യന്‍റെ ദേഹത്തേക്ക് കുസൃതിയോടെ ചഞ്ഞു കൊണ്ട് അവള്‍ ചോദിച്ചു.
“ ഇല്ല മോളേ... നീ അമ്മയെയുംകൂട്ടി പൊയ്ക്കോ... അച്ഛനു എല്ലാം ദൂരെ നിന്നു കാണുന്നതാണ് ഇഷ്ടം...”
ആഗ്രഹിച്ചത് നേടിയെടുതത്തിന്റെ അഭിമാനത്താല്‍ ഉയര്‍ന്ന ശിരസ്സും, കാലം തീര്‍ത്ത അവശതയുമായി, തന്‍റെ സ്വപ്നവും പ്രതീക്ഷയുമായ ദേവികയുടെ കൈകള്‍ കവര്ന്നുകൊണ്ട് അയാള്‍ പതുക്കെ വീട്ടിലേക്ക് നടന്നു.
അപ്പോഴും അഭിമാനപുളകിതമായ ആ ചുണ്ടുകള്‍ പതുക്കെ ചിരിക്കുകയും വ്യകുലതകളാല്‍ അന്ധാളിച്ച ആ കണ്ണുകള്‍ കരയുകയും ചെയ്യുന്നത് ഞാന്‍ കണ്ടു....




0 comments:

Post a Comment