കാലഹരണപ്പെട്ടവര്




സാമ്പത്തിക പ്രതിസന്ധി കാരണം ഉണ്ടായിരുന്ന ജോലി നഷ്ട പ്പെട്ട ഒരു ബന്ഗ്ലൂരിയന്‍ IT പ്രൊഫഷനല്ആണ് ഞാന്‍ .ഇന്നലെ ജയനഗര്‍ 7th ബ്ലോക്കില്ഒരു ഇന്റര്വ്യൂ നു പോയപ്പോള്ഉണ്ടായതാണി സംഭവം.
സഹ മുറിയന്മാരോട് കടം വാങ്ങിയ 500 രൂപയുമായി ഉച്ചക്ക് യാത്ര തിരിച്ചു ,എത്തിയപ്പോള്‍ 2 മണി . contact ചെയ്തപ്പോള്അവര്പറഞ്ഞു 3.30 നു വന്നാല്മതി എന്ന്. ഒന്നര മണിക്കൂര്സമയം അവിടെ ചുറ്റിത്തിരിയാന്തീരുമാനിച്ചു .
കുറച്ചു നേരം കറങ്ങി തിരിഞ്ഞു .കാണാന്കൊള്ളാവുന്ന പെണ്കുട്ടികളുടെ ഭൂമിശാസ്ത്രം നിരീക്ഷിച്ചു .ചുറ്റുപാടുകളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്വഭാവം എനിക്ക് പണ്ട് മുതലേ ഉള്ളതാണ് .നടന്നു മടുത്തപ്പോള്അടുത്ത് കണ്ട ഒരു ബസ്സ്റ്റോപ്പില്കയറി ഇരുന്നു . അവിടെ ഉണ്ടായിരുന്നവരിലും ,അത് വഴി കടന്നു പോയവരിലും ഉള്ള എല്ലാ സ്ത്രീ കളെയും ഞാന്നോക്കിക്കൊണ്ടിരുന്നു .മനപ്പൂര്വം പുരുഷന്മാരെ ഞാന്ഒഴിവാക്കി . കാരണം അവര്ക്ക് ആര്ക്കും എന്നില്കവിഞ്ഞ് ഒന്നും ഇല്ലല്ലോ ?
താളാത്മകമായ കാല്വെയ്പ്പോടെ ഒരു സുന്ദരി കുട്ടി നടന്നുവന്ന്എനിക്ക് മുന്നിലായി നിന്നു. എന്ത് കൊണ്ടാണ് പെണ്കുട്ടികളുടെ പിന്വശം ഇത്രയും ചടുലമായി തുളുംബുന്നത് ? കണ്ണുകള്പിന്നെയും താഴേയ്ക്ക് പോയി. എന്റെ ഷൂ സിന്റെ 3 ഇരട്ടി ഘനത്തില്അവളുടെ ചെരുപ്പിന്റെ ഉപ്പൂറ്റി പോങ്ങിയിരിക്കുകയാണ് . ഇപ്പോള്മനസിലായി അവളുടെ ചന്തി ഇത്രേം താളത്തോടെ കുലുങ്ങുന്നതിന്റെ രഹസ്യം. ഞങ്ങളുടെ നാട്ടിലെ പാറ പ്പുറത്ത് ചെരുപ്പും ഇട്ടോണ്ട് നടക്കുന്നത് വെറുതെ ഓര്ത്തു നോക്കി. അവളെ ശ്രദ്ധയോടെ നോക്കുമ്പോഴാണ് എന്റെ ഏകാഗ്രത തകര്ത്തുകൊണ്ട് ഒരു അലവലാതി പയ്യന്വായില്കൊള്ളാത്ത ഇംഗ്ലീഷ് ഫോണില്കൂടി ആര്ക്കോ വാരി വിതറി കൊണ്ട് കടന്നു വന്നത് . അവന്കുളിച്ചിട്ടും മുടിവെട്ടിയിട്ടും മാസങ്ങളായി കാണും.പഴയ നാടകങ്ങളിലെ കോമഡി താരങ്ങള്വെയ്ക്കുന്നതുപോലെ ഒരു തരം താടി കീഴ് ചുണ്ടിനു താഴെയായി. ഇപ്പോള്അഴിഞ്ഞ് താഴെ വീഴുമെന്ന തരത്തിലൊരു പാന്റ്. ഒരു ചെറിയ കാറ്റ് മതി അവന്മൂക്കും കുത്തി നിലത്തു വീഴാന്‍... പോട്ടെ ... അവനായി അവന്റെ കാര്യമായി . ഞാന്എന്റെ പണി തുടരട്ടെ....
ഞാന്വീണ്ടും പെണ്കുട്ടിയെ നോക്കിത്തുടങ്ങി . അതിക നേരം കഴിഞ്ഞില്ല അതിനു . വൃത്തികെട്ട ചെക്കന്റെ ഫോണിലൂടെ ഉള്ള ആഭാസം കഴിഞ്ഞ് അവന്അവളുടെ അടുത്ത് ചെന്നുനിന്നു . അവള്തന്റെ മെല്ലിച്ച വെളുത്ത കൈകള്കൊണ്ട് അവനെ ചുറ്റി !!!!
ഞാന്വെറുപ്പോടെ കണ്ണുകള്പിന്വലിച്ചു . വൃത്തികെട്ട , കാണുമ്പോള്തന്നെ ഓക്കാനം വരുന്ന ഇവന്റെ കൂടെയാണോ പെണ്ണെ നീ ? ഹേ .. സുന്ദരി മോളെ നിന്റെ കണ്ണിനു വല്ല കുഴപ്പവും ഉണ്ടോ ?
ഭാഗ്യം അടുത്ത ബസില്അവര്ഇരുവരും കയറി പോയി.
ദാ വരുന്നു അടുത്ത ആള്‍ ... ഒരു മോഡേണ്അപ്പുപ്പന്‍ . 75 - 80 പ്രായം .നേരെ ചെവ്വേ നടക്കാന്പോലും വയ്യ .കൂളിംഗ് ഗ്ലാസ്‌ ,ഷൂ ,പാന്റ് ,....
അദ്ദേഹം ഞാനിരുന്ന സീറ്റ്നടുത്ത് വന്നിരുന്നു . എന്റെ മൂക്ക് പൊട്ടിത്തകര്ന്നു പോവുമെന്ന് തോന്നിപോയി സ്പ്രേ യുടെ മണം കൊണ്ട് .

അല്പം കഴിഞ്ഞ് ഒരു വൃദ്ധ സ്ത്രീ അവിടെയ്ക്ക് കടന്നു വന്നു .കൈയില്ഒരു പഴയ സഞ്ചി . 85-90 വയസ്സ് പ്രായം.നരച്ചു ജട പിടിച്ച മുടി .പഴകി ,മുഷിഞ്ഞ് കീറിതുടങ്ങിയ ഒരു സാരി . കാലുകള്ക്ക് എന്തോ പ്രശ്നമുണ്ട് .വെച്ച് വെച്ചാണ് നടത്തം .
അവിടെ ഉണ്ടായിരുന്ന എല്ലാരോടും ഏതോ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞ അവിടെക്കുള്ള ബസ്എപ്പോ വരും എന്ന് ചോദിക്കുന്നു.ഏകദേശം എല്ലാരും ഉടനെ വരും എന്ന് പറഞ്ഞു .
ഞാന്മാത്രം അങ്ങനെ പറഞ്ഞില്ല .ഞാന്‍ 'ഘൊത്തില്ല' എന്ന് മാത്രം പറഞ്ഞു . കാരണം ഞാന്സ്ഥലത്തിന്റെ പേര് ഇന്നുവരെ കേട്ടിട്ടില്ല.മാധവപുരം എന്നാണോ മാധവ പാലയമാനൊ എന്ന് വ്യക്തമല്ല .എന്തായാലും മാധവനുമായി ബന്ധമുള്ള പേരാണ് പറഞ്ഞത് .
നന്നായി വസ്ത്രം ധരിച്ച ഞങ്ങള്മാന്യന്മാര്ഇരിക്കുന്ന സീറ്റില്ഇരിക്കാന്പോലും അവര്തുനിഞ്ഞില്ല .പതുക്കെ അവര്തറയില്ഇരുന്നു . വരുന്നവരോടൊക്കെ അവര്അതെ ചോദ്യം ആവര്ത്തിച്ചു കൊണ്ടിരുന്നു.ഇടയ്ക്ക് കൈയില്ഉള്ള ചില്ലറകള്നോക്കുന്നുണ്ട് , പല മോഡേണ്വസ്ത്ര ധാരികളും , പാതി മേനി മറച്ച ആധുനിക സുന്ദരികളും കണ്ട ഭാവം നടിക്കുന്നില്ല . ഒരു പെണ്കുട്ടി വന്നു അവരുടെ അടുത്ത് നിന്നു. അവളോടും അവര്ചോദിച്ചു . അവള് ശബ്ദം കേട്ടിട്ടേ ഇല്ല . കാരണം അവളെ അവളുടെ തള്ള പെറ്റിടുമ്പോള്മുതല്ചെവിക്കകത്ത് ഹെഡ് ഫോണ്കുത്തി കയറ്റി വെച്ചിരിക്കുക ആയിരുന്നല്ലോ? AR ന്റെ അമ്മാവന്റെ മക്കള്ളന്നാല്ലോ ഇവറ്റകള്‍ .ഇത്ര മാത്രം സംഗീത പ്രേമികള്ഉണ്ടോ ഇവടെ ?
ഓരോ ബസ്വരുമ്പോഴും ഒരു പാട് ബുദ്ധിമുട്ടി അവര്തറയില്നിന്നും എഴുന്നേല്ക്കും ബസ്അവിടെ പോവുമോ എന്ന് ചോദി ക്കുന്നതിന് മുന്നേ ബസ്വിടും . വീണ്ടും ഇരിക്കും .അര മണിക്കൂറോളം ഇങ്ങനെ തന്നെ . ഇതിനിടെ  ഒരു ഓട്ടോ കാരന്  വന്നു പറഞ്ഞു അവര്പറയുന്ന സ്ഥലത്തേക്ക് ബസ്  ഇവിടെ നിന്നും കിട്ടില്ല .
ഞാന്അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു .ഇടയ്ക്കിടെ അവര്കണ്ണുകള്തുടയ്ക്കുന്നുണ്ടായിരുന്നു .ഞാന്അവരുടെ സഞ്ചിയിലേക്ക് നോക്കി . അതില്പഴയ കുറച്ചു തുണികള്‍ , ഒരു കഞ്ഞി പാത്രം ,പിന്നെയും കുറച്ചു സാധനങ്ങള്‍ . ഏതോ ആശുപത്രി യിലേക്കുള്ള യാത്രയാണെന്ന്  മനസിലായി.
പണ്ട് അച്ഛന്മംഗലാപുരം ആശുപത്രിയില്കിടക്കുന്ന കാലത്ത് അമ്മ എന്റെ കൈയില്പിടിച്ച മറു കൈയില്ഇത് പോലൊരു സഞ്ചിയുമായി വായിക്കാനറിയാവുന്ന ആള്ക്കാരോട് മംഗലാപുരം പോവുന്ന ബസ്ഏതാണെന്ന് ചോദിച്ച ഒരു ചെറിയ ഓര് എന്നില്തികട്ടി വന്നു.
ഇതിനിടയ്ക്ക് ഒരു കാര്വന്ന് അവിടെ നിറുത്തി . എന്റെ അടുത്തിരുന്ന മോഡേണ്മുത്തശന്എഴുന്നേറ്റ് ചെന്ന് കാറില്കയറി . വൃദ്ധ സ്ത്രീ യുടെ ഈരനണിഞ്ഞ  കണ്ണുകള്അതും  കാണുന്നുണ്ടായിരുന്നു . എന്തായിരിക്കും അവരുടെ മനസ്സില്അപ്പോള്‍ ?
കാലത്തിനു ചേരാത്ത ജന്മാമാണോ ഞാന്എന്ന് അവര്‍ ചിന്തിച്ചു കാണുമോ  ?.

പല മതങ്ങളും പല പേരില്വിളിക്കുന്ന ദൈവത്തെ അവര്പുച്ചിക്കുന്നുണ്ടാവുമോ? എത്ര ന്യായികരരങ്ങള്പറഞ്ഞാലും , ഇത്തരം സാഹചര്യങ്ങളിലാണ് ഞാനും ദൈവവും തമ്മിലുള്ള അന്തരം കൂടുന്നത് . എവിടെ പോയി ഒളിച്ചിരിക്കുകയാണ് ഭീരുവായ ദൈവം ? എന്ത് കൊണ്ട് ഇതൊന്നും ശരിയാക്കാന്‍ , ലോകം സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന ദൈവത്തിന് പറ്റുന്നില്ല.....
എന്റെ ചിന്തകള്ഭാവിയുടെ അതിര്വരമ്പുകള്ഭേദിച്ചു തുടങ്ങി . നാളെ ഇന്നതിനെക്കാള്ഏറെ വികസിച്ച കാലഘട്ടത്തില്ഒരു വാര്ധക്യത്തില്ഞാനും എന്നോടൊപ്പം ഉള്ള എല്ലാ പുത്തന്തലമുറയും കാലഹരണപ്പെട്ടവരാവും . അന്നത്തെ തലമുറയ്ക്ക് നമളെയും ഗൌനിക്കാന്സമയം കാണില്ല .ഇതിലും ഭയാനകമായ ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി . സ്ത്രീയുടെ കണ്ണിരു  എന്നിലേക്ക് പകരുമെന്ന് ഉറപ്പായപ്പോള്പിടിച്ചു നില്ക്കാനാവാതെ ഞാന്എണീറ്റു. ആദ്യത്തെ ഓട്ടോകാരനോട് ചോദിച്ചു  " ഏതാണ് അവര്പറഞ്ഞ സ്ഥലം ?"
അയാള്പറഞ്ഞു  " മാധവന്പാര്ക്ക് , അവിടെയ്ക്ക് ബസ്പോവില്ല ". അവിടെയ്ക്ക് ഓട്ടോ കൂലി എത്ര ആണെന്ന് ചോദിച്ചപ്പോള്‍ 20 രൂപയാണെന്ന് അയാള്പറഞ്ഞു . ഞാന്‍ 20 രൂപ കൊടുത്തിട്ട് അവരെ അവിടെ വിടാന്ഓട്ടോ കാരനോട് പറഞ്ഞു . അതിനു ശേഷം അവരുടെ ബാഗ് എടുത്ത് ഓട്ടോയില്വെച്ച് തിരിയുമ്പോള്അതുവരെ അപ്പുറത്ത് മിണ്ടാതെ ഇരുന്ന എന്റെ പ്രായം ഉള്ള ഒരാള് സ്ത്രീയുടെ കൈ പിടിച്ചു നടത്തിച്ച് ഓട്ടോ യുടെ അടുത്തേക്ക് വരുന്നു . എന്റെ കണ്ണുകള്നിറഞ്ഞു പോയി. ഓട്ടോയില്കയറുമ്പോള്തന്റെ കൈയില്ഉണ്ടായിരുന്ന 5 ഒരു  രൂയുടെ തുട്ടുകള്അവര്എനിക്ക് നേരെ നീട്ടി . ഞാന്നിറകണ്ണുകളോടെ പതുക്കെ അവരെ നോക്കി . വൃദ്ധ ചിരിക്കാന്ശ്രമിക്കുകയായിരുന്നു . നാണയത്തുട്ടുകള്അടങ്ങിയ അവരുടെ ശോഷിച്ച കൈകള്മടക്കികൊണ്ട് വേണ്ട എന്ന ആഗ്യം കാണിച്ചു .സ്നേഹ നിര്വ്വരവും അനുഗ്രഹവും നിറഞ്ഞ നോട്ടം .....
ഏതു അമ്പലത്തില്പോയാലും , ഏതു പള്ളിയില്പോയാലും എത്ര നേരം നിസ്കരിച്ചാലും കിട്ടുന്നതിനേക്കാള്നന്മ എനിക്ക് നോട്ടത്തില്കിട്ടി .

ഓട്ടോ വിട്ടു .ഞാന്തിരിഞ്ഞു .വീണ്ടും പല തരത്തിലുള്ള സ്ത്രീകള്‍ അവിടെയ്ക്ക് വരുന്നുണ്ടായിരുന്നു . ഞാന്അതൊന്നും  ശ്രദ്ധിച്ചില്ല ..തൊട്ടടുത്തുള്ള ബാര്അതിലായിരുന്നു എന്റെ ശ്രദ്ധ . അവിടെ കയറി ഒരു 4 എണ്ണം അടിച്ചു ....
ഇന്റര്വ്യൂ ...... അത് ഇനിയും വരും ......


ഒരു ഫേയ്ക് മെയില്‍



       ഒരു യാഥാസ്ഥിക നായര്കുടുംബത്തിലെ ഏക മകളാണ് സജിന .സാമ്പത്തികമായി കെട്ടുറപ്പുള്ള കുടുംബത്തിലെ ഏക സന്തതി എന്നതുകൊണ്ട്  തന്നെ ബാംഗ്ലൂര്സിറ്റി യില്വിദ്യാഭ്യാസം .കോഴ്സ് കഴിഞ്ഞത് മുതല്ജോലി അന്വേഷണവും അവിടെ തന്നെ. ഇടയ്ക്ക് ഒരു ക്രിസ്ത്യന്പയ്യനുമായി ഇഷ്ടത്തിലുമായി. ( അഖില്ജോസ് ) . അഖില്വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ ഏക ആണ്തരിയാണ് . ഒരു പെങ്ങളുണ്ട് അവനു. പെങ്ങളുടെ കല്യാണം കഴിഞ്ഞാല്മാത്രമേ അവനു സജി യുടെ  കാര്യത്തില്ഒരു തീരുമാനം എടുക്കാനാവു. പെങ്ങളുടെ കല്യാണത്തെ കുറിച്ച് ആലോചിക്കണമെങ്കില്തന്നെ അച്ഛനുണ്ടായിരുന്ന കാലത്ത് ഉണ്ടാക്കിയ 3 ലക്ഷം രൂപയിലതികം വരുന്ന കടത്തിന് പരിഹാരം ഉണ്ടാവണം.

  ഒരു ജോലിക്ക് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സജിന നടത്തി . ഇത് വരെ ആയില്ല . അതിനിടയ്ക്ക് നാട്ടിലേക്ക് തിരിച്ചു പോവാനുള്ള രീതിയില്വീട്ടില്നിന്നും പപ്പാ യും മമ്മയും സംസാരിച്ചു തുടങ്ങി. അങ്ങനെ തിരിച്ചു പോവേണ്ടി വന്നാല്പിന്നെ അഖിലിനെ കാണാനോ സംസാരിക്കാനോ പറ്റാതാവും. വീട്ടില്അറിഞ്ഞാല്ഒരു കാരണവശാലും ബന്ധം അവര്സമ്മതിക്കില്ല എന്നാ കാര്യം സജി ക്ക് നന്നായിട്ടറിയാം.
അത് കൊണ്ട് അവസാനം സജി ഒരു കള്ളം പറഞ്ഞു വീട്ടില്‍ "എനിക്ക് ജോലി കിട്ടി , ഫസ്റ്റ് 3 മാസം ട്രെയിനിംഗ്. ".  അങ്ങനെ തല്ക്കാലം സജി തിരിച്ചു പോക്കില്നിന്നും രക്ഷപ്പെട്ടു . പക്ഷെ എത്രയും പെട്ടന്ന് അവസ്ഥയ്ക്ക്  മാറ്റം ഉണ്ടാവണം ......
സജിയും വേറെ രണ്ടു കുട്ടികളുമാണ് ഒരുമിച്ചു ഒരു ഹോസ്റ്റല്മുറിയില്‍ . മൂവരും നല്ല കൂടുകാര്ആണ്. മറ്റു രണ്ടു കുട്ടികളും ചെറിയ ഒരു കമ്പനി യില്വര്ക്ക്ചെയ്യുന്നു.വളരെ ചെറിയ സാലറിയില്ജോലി ചെയ്യുന്നവരാണ്..കൂടാതെ എല്ലാര്ക്കും അവരുടെതായ സാമ്പത്തിക പതിസന്ധി കളും ഉണ്ട്. education ലോണ്അടക്കാന്തുടങ്ങിയവരാണ് .തന്നാലാവുന്ന സഹായങ്ങള്സജിന ചെയ്യറും ഉണ്ട്.
ഒരാഴ്ചയ്ക്ക് ശേഷം സജി യുടെ ഹോസ്റ്റലിലെ രണ്ടാം നിലയിലെ ഒരു മുറിയില്നിന്നും 2 പവന്സ്വര്ണം കളവു പോയി . സജിയും കൂട്ടുകാരും വല്ലാതെ പേടിച്ചു പോയി .

തങ്ങള്സ്വരൂക്കുട്ടി വെച്ച പണം ഇങ്ങനെയെങ്കില്നഷറ്റപ്പെട്ടുപൊവുമൊ എന്നാ പേടി ഇവരില്കൂടി വന്നു.
തൊട്ടടുത്ത ദിവസം ഹോസ്റ്റല്ലിലെ മറ്റൊരു മുറിയില്നിന്നും സ്വര്ണവും പണവും മോഷണം പോയി. ഒരു ദിവസം സജിയുടെ ഒരു കൂട്ടുകാരിയുടെ 2000 രൂപയും നഷ്ടപ്പെട്ടു.

അങ്ങനെ സഹികെട്ട കുട്ടികള്ഹോസ്റ്റല്അധികൃതരെ കാര്യം അറിയിച്ചു . അവര്അന്വേഷണം നടത്തം എന്ന് അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്തൊട്ടടുത്ത ഹോസ്റ്റലില്നിന്നും സ്വര്ണം കളവു പോയി. മോഷണം ഒരു പരമ്പര തന്നെ ആവുകയായിരുന്നു അവിടെ.
ഒരു ദിവസം   ഉച്ചയായപ്പോള്സജിനയുടെ റൂം മേറ്റ്സ് ആയ രണ്ടു പേര്ക്കും ഹോസ്റ്റലില്നിന്നും കാള്വന്നു .
സജിയുടെ കൂട്ടുകാര്ഒഫീസ് ഇല്പോയപ്പോള്‍ . ഒറ്റയ്ക്കായ അവള്തന്റെ സുഹൃത്തിനെ കാണാന്തൊട്ടടുത്ത ഹോസ്റെ ലില്ചെന്നു
അവിടെ വെച്ച് സജി യെ കഴിഞ്ഞ എല്ലാ മോഷണതിന്റെയും പേരില്പിടിച്ചു വെച്ചു .... !!!!!

എല്ലാരും ഞെട്ടിപ്പോയി ! എന്തിനു ?

ഇല്ല അവള്ക്കങ്ങെ ഒരു കാര്യത്തിന്റെ ആവിശ്യമില്ല. നല്ല സാമ്പത്തിക സ്ഥിതി ഉള്ള വീടിലെ കുട്ടിയാണ് അവള്‍....
സജിയുടെ കൂട്ടുകാര്എല്ലാരോടും തട്ടികയറി.
അവര്ക്കത്വിശ്വസിക്കാന്പറ്റുന്നില്ലായിരുന്നു.
അങ്ങനെ അവര്ഹോസ്റ്റല്ഉടമസ്ഥനെ കാണാന്ചെന്നു.
അവര്അയാളോട് ചോദിച്ചു " എന്താണ് സംഭവിച്ചത് ? സജി അങ്ങനെ ചെയ്യില്ല . അവള്ക്കതിന്റെ ആവിശ്യമില്ല .
പിന്നെ എങ്ങനെ നിങ്ങള്ക്ക് അവളെ പറയാന്കഴിയും."

അയാള്അവളെ ഓഫീസി ലേക്ക് വിളിച്ചു . എന്നിട്ട് കാര്യങ്ങള്വിശദികരിച്ചു ...
" സജിന എല്ലാം സമ്മതിച്ചു .... ഇതാ അവള്റൂമില്എഴുതിവെച്ചിട്ടുണ്ടായിരുന്ന കണക്കുകള്‍. ഓരോ മുറിയില്നിന്നും എടുത്ത പണത്തിന്റെയും സ്വര്ണത്തിന്റെയും കണക്കുകള്‍."
അയാള്അത് അവര്ക്ക് നല്കി. അവരതു നോക്കി . അവരുടെ 2000 രൂപയുടെ കാര്യവും അതിലുണ്ടായിരുന്നു. ഞെട്ടി അവര്വിറച്ചു പോയി.

അയാള്തുടര്ന്നു ." അവള്ക് വന്ന ഏതോ ഒരു മെയില്വന്നു എന്നും അതില്ഏതോ ഒരു അമേരിക്കന്കമ്പനി യുടെ 1 കോടി രൂപയുടെ ലോട്ടറി അടിച്ചു എന്നും, അത് കിട്ടണമെങ്കില്‍ 1 ലക്ഷം രൂപ ആദ്യം അടക്കണം . മെയില്വന്ന കാര്യം അവള്അഖിലിനെ അറിയിച്ചില്ല . അവളുടെ മനസ്സില്ഇത് ശരി ആയാല്അഖിലിന്റെ പ്രശ്നങ്ങള്എല്ലാം തീരും . ഇത് വഴി കിട്ടുന്ന പണം കൊണ്ട് അവന്റെ പെങ്ങളുടെ കല്യാണവും  ഇവര്ക്ക് ഒരുമിച്ചു ജീവിക്കാനുള്ള പണവും ഉണ്ടാവും എന്ന ചിന്ത ആയിരുന്നു അവള്ക്ക് . അങ്ങനെ വന്ന മെയില്‍  വിശ്വസിച്ച് അവള്‍ reply ചെയ്തു . അതിനു ശേഷം അവര്അയച്ചു നല്കിയ details  ഇല്‍ A / C  നമ്പര്ഉണ്ടായിരുന്നു . അതിലേക്കാണ് 1 ലക്ഷം അയക്കേണ്ടത്.
പലരോടും കാശ് കടം വാങ്ങി കാശ് അടക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം മെയില്‍ id യില്ഒരു  response ഇല്ലാതായപ്പോള്അവള്ആകെ തളര്ന്നു പോയി. അഖില്നെ അറിയ്ക്കാന്വയ്യ . വീടുകാരോടും പറയാന്വയ്യ . കാശ് കടം വാങ്ങിയവര്ക്ക് തിരിച്ചു കൊടുക്കുകയും വേണം . അവസാനം വേറെ ഒരു വഴിയും ഇല്ലാതെയായപ്പോള്അവള്കണ്ടെത്തിയ വഴിയാണിത് . പകല്എല്ല്ലാരും ഒഫീസ് ഇല്പോയ്ക്കഴിഞ്ഞാല്ഹോസ്റ്റലിലെ കീ കളുടെ ഡ്യൂപ്ലിക്കേറ്റ്കീ കല്ഉണ്ടാക്കി. ഫ്രണ്ട് നെ കാണാന്എന്ന വ്യാജേന മുറികളില്കയറി സ്വര്ണവും എടുത്ത് ഓരോ ആള്ക്കാരുടെയും കടം വീട്ടി തുടങ്ങി. അവസാനത്തെ ആള്ക്ക് കൊടുക്കാനുള്ള 1000 രൂപയ്ക്കും മാസത്തെ ഹോസ്റ്റല്‍ rent കൊടുക്കാനും വേണ്ടിയുള്ള ശ്രമത്തില്പിടിക്കപ്പെട്ടു.".

ആകെ ഞെട്ടി തരിച്ചു പോയ അവളുടെ friends റൂമില്ചെന്നു സജി യുടെ ഡയറി ചെക്ക്ചെയ്തു. അതിലെ എഴുതി തീര്ന്ന അവസാന പേജുകളില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു .
" പ്രിയപ്പെട്ട അഖില്‍ , നിനക്ക് വേണ്ടി , നിന്റെ കൂടെ ജീവിക്കാന്വേണ്ടിയാണ് ഞാന് മണ്ടത്തരം ചെയ്തത് ....
അവസാനം എല്ലാം അറിഞ്ഞപ്പോള്നീ ...........

വേണ്ട എല്ലാം എന്റെ തെറ്റാണു ഡിയര്‍.... ഞാന്വിചാരിച്ചു ഞാന്ഇതൊക്കെ പറയുമ്പോള്നീ എന്നെ മനസിലാക്കും എന്ന്. എന്നാല്നീ ഇങ്ങനെ ഒരാളെ വേണ്ട എന്ന് പറഞ്ഞു എല്ലാം അവസാനിപ്പിച്ച്പോവുകയാണല്ലേ . എന്നെ തനിച്ചാക്കി....
ഇനി ഒരു ബുദ്ധിമുട്ടായി ഞാന്പിന്തുടരില്ല ...
എന്നാലും ഞാന്നിന്നെ സ്നേഹിക്കുന്നു , ഭൂമിയില്ആരെക്കാളും ഏറെ . I LOVE YOU AKHIL . സോറി ! സോറി !
ഞാന്ചെയ്ത എല്ലാറ്റിനും ഒരു നാള്ഞാന്അനുവഭിക്കേണ്ടി വരും എന്ന ഉറപ്പ് എനിക്കുണ്ട്. ഞാന്ഉടനെ അത് പ്രതീക്ഷിക്കുന്നു. "

അതിനു തൊട്ടു അടുത്ത പേജില്
" പ്രിയപ്പെട്ട മമ്മ , ഞാന് ചെയ്തതെല്ലാം അവനു വേണ്ടിയാണ്. മമ്മയോട് പറഞ്ഞാല്നിങ്ങള് ബന്ധം അംഗീകരിക്കില്ല എന്നറിയാവുന്നതു കൊണ്ട് ഞാന്പറഞ്ഞില്ല.
അഖില്ഒരു പാവമാണ് . അവന്റെ പ്രശ്നങ്ങള്തീര്ക്കാന്വേണ്ടിയാണ് ഞാന്‍ 1 ലക്ഷം രൂപ കടം വാങ്ങിയത് . അവസാനം ഞാന്ഒറ്റപ്പെട്ടു പോയി . ഞാന്ഉണ്ടാക്കിയ കടം വീട്ടാന്വേണ്ടിയാണു  തെറ്റുകളൊക്കെ ഞാന്ചെയ്തത് . എന്നെ വെറുക്കല്ലേ മമ്മഎല്ലറ്റിനും മാപ്പ് . എനിക്കറിയില്ല ഒരിക്കല്പിടിക്കപെട്ടാല്എങ്ങനെ ഞാന് പണവും സ്വര്ണവും തിരിച്ചു നല്കുക എന്ന് ...... എനിക്ക് എന്നെ തന്നെ ഇല്ലാതാക്കേണ്ടി വരും ....".

 അവസാനം ഹോസ്റ്റല്ഉടമ സജിന യുടെ lover അഖിലിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്പറഞ്ഞു. " ഞങ്ങള്തമ്മില്യാതൊരു ബന്ധവും ഇല്ല . എന്റെ കൂടെ പഠിച്ച ഒരു കുട്ടി . അതില്കൂടുതല്ഒന്നും ഇല്ല.ഇത്തരം കാര്യങ്ങള്ക്ക് ഇനി എന്നെ വിളിക്കരുത് ...."

പിന്നിട് അവര്അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് അവര്ഓടി എത്തി. 1 ലക്ഷം രൂപയുടെ കടം വീട്ടാം എന്നേറ്റു കൊണ്ട് അവര്അവളെയും കൊണ്ട് തിരിച്ചു നാടിലെക് പുറപ്പെട്ടു. അപ്പോഴും ഞെട്ടല്വിട്ടു മാറാതെ സജിന യുടെ റൂം മേറ്റ്സ് തരിച്ചു നില്ക്കുകയായിരുന്നു. ഹൊസ്റ്റെലിലെ എല്ലാ അന്തേവാസികളും മനസില്നെടുക്കത്തോടെ ഒരു  ഒരു ഫേയ്ക് മെയില്ഉണ്ടാക്കിയ ഗുരുതരമായ ഒരു പ്രശ്നത്തെ കുറിച്ച് ഓര്ക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു നിര്ഭാഗ്യവതിയായ സജിന നിര്വികാരമായ ഒരു നോട്ടം മാത്രം തിരിച്ചു നല്കി കാറില്കയറി......