ഫ്ലാഷ്ബാക്ക്



ഫ്ലാഷ്ബാക്ക്

 

നമ്മുടെ  കുരുത്തം  കെട്ട    കുട്ടിയുടെ  അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ കാലം ഒരു ഫ്ലാഷ് ബാക്ക്..  അതിനു മുന്പ്നമുക്കാ കുട്ടിക്ക്  "പ്രസാദ്‌"  എന്ന ഓമനപ്പേരിട്ടു വിളിക്കാം .

 

പ്രസാദിന്റെ  അച്ഛന്‍  1950 ല്ജനിച്ചു  (ഒരൂഹം  മാത്രം  ).  പ്രസാദിന്റെ  അച്ചാച്ചന്‍  അറിയപ്പെടുന്ന  ഒരു  ഉഗ്രാണി  ആയിരുന്നു .( ഉഗ്രാണി  എന്ന്  പറയുന്നത്  ഇന്നത്തെ  വില്ലേജ്  ഓഫീസർ ). 

 



  കാല  ഘട്ടത്തില്‍  കോടോത്ത്  ജന്മി മാരുടെ  ഭരണമായിരുന്നു   കോടോത്ത്  പ്രദേശങ്ങളില്‍ . എന്നാല്‍  അവരുടെ  അടുത്ത്‌  നിവര്ന്നു നിന്ന്‍  സംസാരിക്കാനുള്ള  അവകാശം  അച്ചച്ചനുണ്ടയിരുന്നുവത്രേ . ജന്മിമാരുടെ  കീഴില്‍  ആയിരുന്നു  കോടോം  പ്രദേശത്തെ  മുഴുവന്‍  ഭൂമിയും . അല്പം  മദ്യപിക്കുന്ന  ശീലം  ഉള്ള  ജന്മിമാര്ക്ക്  വാറ്റു ചാരായവും  പെണ്ണും  കൊടുത്ത്  പലരും  സ്വന്തം  പേരില്‍  കുറെ  ഭൂമിക്ക്  പട്ടയം  ഉണ്ടാക്കിയിരുന്നത്രേ  . പക്ഷെ  അച്ചച്ചാണ്  ഇതൊന്നും  ഇല്ലാതെ  തന്നെ  ആവിശ്യം  ഉള്ളത്ര  ഭൂമി  എവിടെ  വേണമെങ്കില്‍  എടുക്കാൻ   അവര്‍  അനുവാദം  നല്കി .

 

അങ്ങനെ  അച്ഛച്ചനും  അല്പം  ഭൂമി  നല്ല  മണ്ണുള്ള  ഭാഗത്ത്  എടുത്തു .   സമയത്തെപ്പോഴോ  ആണ്  പ്രസാദി ന്റെ  അച്ഛന്റെ ജനനം .   മനുഷ്യന്‍  ജീവിതത്തില്‍  ഒരു  പാട്  കഷ്ടപ്പാടുകള്‍  അനുഭവിച്ച  (ഇപ്പോഴും  അനുഭവിക്കുന്ന  ) ആളാണ് . ചെറുപ്പത്തില്‍  തന്നെ  അമ്മയെ  നഷ്ടപ്പെട്ടു .

നാട്ടിലെ  ബന്ധുക്കള്‍  അച്ചച്ചനെ  മറ്റൊരു  കല്യാണത്തിന്  നിര്ബന്ധിച്ചു . ഒരമ്മയുടെ  സ്നേഹം  അച്ഛനും  ആഗ്രഹിച്ചു  കാണും .അങ്ങനെ  മകന്റെ സംമാധപ്രകാരം  അച്ചാച്ചന്‍  മറ്റൊരു  കല്യാണം  കഴിച്ചു . വളരെ  സ്നേഹത്തോടെ  അമ്മ  അച്ഛനെ  നോക്കി . ജേഷ്ടനുജന്മാര്കൂട്ടു  കുടുംബംയിട്ടയിരുന്നു  അന്ന്  താമസിച്ചിരുന്നത് . അച്ഛന്റെ പുതിയ  അമ്മയുടെ  ആദ്യ  പ്രസവം  കഴിഞ്ഞു  വരാറായ  സമയത്ത്  എന്തോ  ചെറിയ  കാര്യത്തില്‍  സ്വന്തം  അച്ഛന്റെ  പോലും  സഹായം  ഇല്ലാതെ    കൂട്ടു കുടുംബത്തില്‍  നിന്നും മാറി  മറ്റൊരു  കൊച്ചു കൂര  പണിതു .അങ്ങനെ     അമ്മയെയും  കുഞ്ഞിനേയും  പുതിയ  വീടിലേക്ക്‌  തന്നെ  കൊണ്ട്  വരാന്‍  കഴിഞ്ഞു . പക്ഷെ  അവരില്‍  അച്ചച്ചാണ്  ആദ്യ  കുട്ടി  ഉണ്ടായതിനു  ശേഷം  അവര്‍  അച്ഛന്റെ  രണ്ടാനമ്മ  മാത്രമായി  മാറിക്കൊണ്ടിരുന്നു .അപ്പോള്‍  അച്ഛന്  13 വയസ്സയാണ് . കൂടുതല്‍  നാള്‍  അങ്ങനെ  നില്ക്കാന്‍  അച്ഛന്‍   കൂട്ടാക്കിയില്ല .   13 വയസ്സില്‍  കൂലിപ്പണി  ആരംഭിച്ചു  . സ്വന്തം  കാര്യം  നോക്കാന്‍  പഠിച്ചു  തുടങ്ങി . ഉറക്കം  ബന്ധു  വീടുകളിലാക്കി  .

പ്രായം  T.T ബസ്‌   പോലെ  കടന്നു  പോയി  അച്ഛന്  25 വയസ്സായി .ഇതിനിടയില്‍  അച്ഛന്  അനുജന്മാരും  അനുജത്തി  മാരും കൂടി .പക്ഷെ  അച്ഛന്‍  ഏകനായിരുന്നു .   ഇടയ്ക്കു  അച്ഛന്റെ  ഇളയച്ചന്റെ  മകന്  (എട്ടന് ) ചെറുവത്തൂരില്‍  കല്യാണം  ആലോചിച്ചു . ഒരു  കൂലിപ്പണിക്കാരന്റെ  മൂത്ത  മകള്‍ , പ്രായം  17. എല്ലാം  ശരിയായി . തിയതി  നിശ്ചയിച്ചു  .പെണ്ണ്  വീടുകാർ  കടം  വാങ്ങി   കാര്യങ്ങള്‍  മുന്നോട്ടു നീക്കി . അത്യാവിശ്യം  ആള്ക്കാരെ  ക്ഷണിച്ചു .. കല്യാണ തിയതിക്ക്  തലേ  ദിവസം  കല്യാണ  ചെറുക്കന് മറ്റൊരു  സ്ത്രീയില്‍  ഗര്ഭം  എന്ന്  പറഞ്ഞു    പെണ്ണിന്റെ വീടുകാര്‍  പ്രശ്നമുണ്ടാക്കുന്നു  . അവസാനം    പെണ്ണിനെ  തന്നെ  ചെക്കന്  കെട്ടിച്ചു  കൊടുത്തു (   വിദ്വാന്‍  നമ്മുടെ  പ്രസാദിന്റെ  മൂ ത്തപ്പനാണ്  ). എന്നാലോ  അടുത്ത  ദിവസം  കല്യാണ ത്തിനൊരുങ്ങി  നില്ക്കുന്ന  ചെറുവത്തൂര്‍  കാരിയുടെ  കാര്യമോ  ? വീടുകാരും  പ്രശ്നമുണ്ടാക്കി  . നാട്ടിലെ  പ്രമാണി  മാര്‍  തലപുകഞ്ഞാലോചിച്ചു . എന്താണൊരു  വഴി ? അവസാനം  നറുക്ക്  25 കാരനായ    അച്ഛന്  വീണു .അച്ചച്ച ന്റെ    അഭ്യര്ഥന  പ്രകാരം  അവസാനം  അച്ഛന്‍  കല്യാണത്തിന്  സമ്മതിച്ചു . താലി  കെട്ടുന്ന  നേരത്താണ്  ചെറുക്കന്‍  പെണ്ണിനേയും  പെണ്ണ്‍   ചെറുക്കനേയും  കാണുന്നത് . മറ്റൊരാള്ക്കുവേണ്ടി  നിശ്ചയിച്ചു  അച്ഛന്‍  കെട്ടി .   ദാമ്പത്യം  40  വര്ഷം പിന്നിടുന്നു  ഒരു  ഉലച്ചിലും കൂടാതെ .

 

കല്യാണത്തിന്  ശേഷം    രണ്ടാനമ്മയുടെ  ദ്രോഹം  കൊണ്ട്  പുതിയ  വീടുണ്ടാക്കി   അവര്‍   മാറി  താമസിച്ചു . ഒരു  സഹായവും  അവരില്‍  നിന്നും  കിട്ടിയില്ല .കറി   വെക്കാന്‍  ഒരു  തേങ്ങ  താന്‍  നാട്ടു  വളര്ത്തിയ  തെങ്ങില്‍   നിന്നും  പറിച്ചെടുക്കാന്‍  അച്ഛന്‍   കയറിയപ്പോള്‍    തെങ്ങിന്   കീഴെ  കിടന്നു  പ്രധിഷേധിച്ചവരാണത്രെ    അമ്മ .അന്ന  തെങ്ങില്‍  നിന്നും   ഒരു  തേങ്ങ  കടിച്ചു  പിടിച്ചു  ഇറങ്ങിയ    അച്ഛന്‍  ഇന്നും  ഒരു  സാധനം പോലും  അവിടെ  നിന്നും  എടുക്കാറില്ല . അവര്ക്ക്  തേങ്ങ  അച്ഛന്റെ  തെങ്ങില്‍  നിന്നും  പറിച്ചു  കൊടുക്കാനുണ്ട്അച്ചച്ചാണ്  ഇതൊക്കെ  നിസഹായനായി  നോക്കി  നില്ക്കണേ   കഴിഞ്ഞുള്ളൂ . അവസാനം  1 ഏക്കര്‍  സ്ഥലം  അച്ഛന്  മാത്രമായി  എഴുതി  കൊടുത്ത്  അച്ഛച്ചനും  യാത്രയായി . വീണു  കിട്ടിയ  ഭാര്യ  മാത്രമായി    ഭൂമിയില്‍    അച്ഛന്  സ്വന്തം  എന്ന്  പറയാന്‍ .. ഒരു  പാട്  കാലം .

ജനിച്ചു  വീഴുന്ന  കുഞ്ഞുങ്ങളെ  പ്പോലും  സ്വന്തം  എന്ന്  പറയാന്‍  കാലം  ഒരു  പാട് കാത്തിരിക്കേണ്ടി  വന്നു .



 

  അമ്മ  ഏറ്റവും  ഉദാത്തമായ  ധര്മ്മ മായിരുന്നു  കാഴ്ച  വെച്ചത് . സ്വന്തം  എന്ന്  പറയാന്‍  ഉണ്ടായവരെ  ഒക്കെ  മറന്നു  കൊണ്ട്     അനാഥനു  താങ്ങും  തണലുമായി  ഒരു  നിഴലായി  എന്നും  കൂടെ  നിന്ന് .

ഒന്നിലേറെ  തവണ  മരണത്തെ  മുഖാമുഖം  കാണേണ്ടി  വന്നു    അച്ഛന് . വസൂരി ,വയറു   ഒപേറെഷന്‍ 3 തവണ ,തല  operation ഇതിലൊക്കെ  തലനാരിഴക്കാണ് രക്ഷപ്പെട്ടത് .

ബന്ധുക്കള്‍  ഇല്ലെങ്കിലും  നാട്ടുകാര്‍   എല്ലായിപ്പോഴും  സഹായത്തിനു  ഉണ്ടായിരുന്നു .



 

    അച്ഛനും  അമ്മക്കുമാണ്  ആദ്യത്തെ  7 കുട്ടികള്‍  നഷ്ടപെട്ടതും  എട്ടാമനായി  നാട്ടുകാരുടെ  കണ്ണിലെ  കരടായ  കുരുത്തം  കെട്ട  നമ്മുടെ  പ്രസാദ്‌  ജനിക്കുന്നത്  !..........