മൂന്ന് മത സൗഹാർദ്ദ പ്രണയങ്ങൾ


ഒന്ന് ( ക്രിസ്ത്യാനി )

പത്താം ക്ലാസ്സിൽ വെച്ചായിരുന്നു എന്റെ ആദ്യത്തെ പ്രണയം.
അത്യാവിശ്യം നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. (സത്യം….. ).
ക്ലാസ്സിൽ ഒന്നാമൻ. ഓണപ്പരീക്ഷ കഴിഞ്ഞതിനു ശേഷമാണാ മഹാ സംഭവം ഉണ്ടായത്. എന്റെ അതി ഗഭീരമായ ഒന്നാമത്തെ പ്രണയം.
എല്ലാ ദിവസത്തെ പോലെയും അന്നും രാവിലെ 9 മണി മുതൽ special class. 10 മണിക്ക് regular class. ആദ്യത്തെ പിരീഡിൽ നമ്മുടെ പ്യുൺ ( സ്കൂളിലെ Head എന്നാണു മൂപ്പരുടെ വിചാരം ) ഒരു പെൺ കുട്ടിയെയും കൊണ്ട് ക്ലാസ്സിലേക്ക് വന്നു. എല്ലാവരുടെയും കണ്ണുകൾ ആ പാവം പെൺകുട്ടിയെ വേട്ടയാടി. ( എന്റെ പവിത്രമായ രണ്ടു കണ്ണുകൾ ഒഴികെ ).


" ഇതു നിങ്ങളുടെ ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയാണു – സൗമ്യ പോൾ".
സാറിന്റെ ഈ വാക്കുകളാണെല്ലാരെയും ഉണർത്തിയത് ( എന്നെ ഒഴികെ ….)
( കുട്ടിയുടെ പേരു മാത്രം ഞാൻ പറയില്ല….)
സാറെന്തൊക്കെയോ ക്ലാസ്സെടുത്തു എന്നു തൊന്നുന്നു.ഒന്നും മനസ്സിലായില്ല. ഏതൊ ഒരു പെൺ കുട്ടി വന്നിട്ടൊന്നും അല്ല. അല്ലെലും ആർക്കും ഒന്നും മനസിലാവാറില്ല. ആകെ Biology class  മാത്രമാണു എല്ലാർക്കും നന്നായി മനസ്സിലാവുക.
ഫസ്റ്റ് പീരിഡ് കഴിഞ്ഞ് ഞങ്ങളെല്ലാരും നമ്മുടെ സൗമ്യയെ നന്നായി പരിചയപ്പെട്ടു. ഇവിടെ ഒരു relative ന്റെ വീട്ടിൽ നിന്ന് പഠിക്കാനാണു അവളുടെ പരിപാടി.
  ഇനി കാര്യത്തിലെക്ക് കടക്കാം. ഞങ്ങൾ ആൺകുട്ടികൾ ഒരു പന്തയം വെച്ചു. ആർക്കാണു അവളെ വളക്കാൻ ഏറ്റവും പെട്ടന്ന് പറ്റുക എന്നതിലാണു ബെറ്റ്.
തൊട്ടടുത്ത ദിവസം മുതൽ ബെറ്റ് സ്റ്റാർട്ട് ആയി. എല്ലാവരും നന്നായി ശ്രമിക്കാൻ തുടങ്ങി. ഞാൻ അതിനൊന്നും പോയില്ല. എനിക്ക് നേരെ വാ നേരെ പോ എന്ന രീതിയാണിഷ്ടം.
ആദ്യത്തെ ആഴ്ചയിൽ എന്റെ കൂടെ ഉള്ള ഒരാൾക്കും അവളോടെന്ന് സംസാരിക്കാൻ പോലും പറ്റിയില്ല. അവൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടക്കും.
കക്ഷി കാണാൻ നല്ല ചന്തമുണ്ട്. ഒരു പാവം നാടൻ പെൺകൊടി. അവളോട് ചെരിയ ഒരിഷ്ടം തോന്നിതുടങ്ങിയതങ്ങനെയാ..
ഒരു ദിവസം ഞാൻ അവളോട് വളരെ നല്ലരീതിയിൽ അല്പം സംസാരിച്ചു. അവൾ ഒറ്റ മോളാണവളുടെ അച്ഛ്നും അമ്മയ്ക്കും. പിന്നെയുള്ളത് ഒരു അനുജനാണു. ഒരു ആൺകുട്ടിയെയായിരുന്നു അവർ ആഗ്രഹിച്ചത് ആദ്യം. അങ്ങനെ അവളെ കുറിച്ച് ചിലത് അവൾ അന്നു പറഞ്ഞു. എന്റെ ആക്രാന്തം എന്നെ കൊണ്ട് അന്ന് തന്നെ " I Love You " എന്നും പറയിപ്പിച്ചു. അതു കേട്ട ഉടനെ അവൾ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് " I too..".
എന്നോക്കെ പറയാൻ ഇതു സിനിമയല്ലല്ലോ?.
ഞാൻ " I Love you " എന്ന് പറഞ്ഞ് തീരുന്നതിനു മുൻപു തന്നെ നമ്മുടെ കഥാനായിക സ്ത്രീ ജന്മം എന്ന സീരിയൽ നായികയെ തോൽപ്പിക്കുമാർ കരച്ചിൽ ആരാംഭിച്ചു.പെൺകുട്ടികൾ കരയുന്നത് അന്നും ഇന്നും എനിക്കിഷ്ടമല്ല. ഞാൻ ഉടൻ തന്നെ സ്കൂളിൽ നിന്നും വീട്ടിലേക്ക് വിട്ടു. രണ്ട് ദിവസം പനിച്ച് കിടന്നു. എല്ലാം കഴിഞ്ഞു കാണും എന്ന വ്യാമോഹത്തോടെ അടുത്ത ദിവസം ക്ലാസ്സിൽ പോയി. Special class കഴിയുന്നതുവരെ നല്ലരീതിയിൽ തന്നെ ശ്വാസം എടുക്കാൻ കഴിഞ്ഞിരുന്നു. ആരും ഈ സംഭവത്തെ കുരിച്ചു ഒന്നും ചോദിച്ചില്ല. ആരും അറിഞ്ഞില്ല എന്ന് മനസ്സിലായി. നമ്മുടെ സൗമ്യ ക്ലാസ്സിൽ വന്നിട്ടും ഇല്ല.
അങ്ങനെ വളരെ സന്തോഷത്തൊടെ ഇരിക്കുന്നതിനിടയിൽ പെട്ടന്ന് എനിക്കൊരു തലചുറ്റൽ പോലെ. അല്ല തല വട്ടത്തിൽ കറങ്ങുകതന്നെയാണു. അല്ല ശ്വാസം നിലയ്ക്കുകയാണെന്നു തോന്നുന്നു.
 അതാ… അവളു വരുന്നുണ്ട് …… കൂടെ ആരോ ഉണ്ട് … വീട്ടിൽ പറഞ്ഞു കാണും…….
താഴെ വീഴാതിരിക്കാൻ ഞാൻ വളരെ കഷ്ട്പ്പെട്ടു..

അവൾ വന്ന ഉടനെ അവളുടെ അടുത്തിരിക്കുന്ന പുഷ്പ എന്ന കുട്ടിയെ വിളിച്ച് കൂടെ വന്ന
ആളെ പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ പ്രശ്നമൊന്നും ഇല്ലാതെ ആ സീൻ കഴിഞ്ഞു.
അതിനു ശേഷം പുഷ്പ എന്റെടുത്തു വന്ന് ചോദിച്ചു " എന്തെ ചെവ്വാഴ്ച ഉച്ചക്ക് പോയത്.?"
ഞാൻ പറഞ്ഞു " അപ്രതീക്ഷിതമായ ഒരു ചെറിയ പനി . രണ്ടു ദിവസം കൊണ്ട് കുറച്ച് കുറവുണ്ട്."
പുഷ്പ : " സൗമ്യയ്ക്കും അന്ന് ഉച്ചക്കു തന്നെ പനിയും തലവേദനയും തുടങ്ങി. അവളും അന്ന് ഉച്ചക്ക് പോയി. ഇന്നാ പിന്നെ വരുന്നത്. അവളുടെ മാമൻ അതു ഓഫിസിൽ പറയാൻ വന്നതാ…"
ഞാൻ പറഞ്ഞു " ഈ കാലാവസ്ഥയുടേതായിരിക്കും……."
അന്നു വൈകുന്നേരം പുഷ്പ വീണ്ടും വന്നു. "കാലാവസ്ഥ വ്യതിയാനം ഒരുവിധം പുഷ്പയ്ക്ക് അവൾ പറഞ്ഞ് കൊടുത്തു.
ഞാൻ ആരാ മോൻ ???? ഞാൻ പുഷ്പ യോടു പറഞ്ഞു " ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്സിൽ വരുബോൾ സൗമ്യ എന്നോട് ഇഷ്ട്മുണ്ടെങ്കിൽ തലയിൽ തുളസ്സി ക്കതിർ ചൂടിക്കൊണ്ട് വരണം , നീ ഒന്ന് ഇത് അവളോട് പറയണം ".
പുഷ്പ ഒക്കെ പറഞ്ഞു.
അങ്ങനെ പരസ്പരം നോക്കതെ സംസാരിക്കതെ ആ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം.അതായത് ശനിയാഴ്ച.
ഞാൻ വളരെ നേരത്തെ തന്നെ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
വരാന്തയിൽ കാത്തിരിക്കുകയാണു. സമയം TT ബസ്സിന്റെ വേഗത്തിലാ ഓടിക്കൊണ്ടിരിക്കുന്നത്.ക്ലാസ്സ് തുടങ്ങറായി. എല്ലാവരും എത്തി. ആവൾ മാത്രം എത്തിയില്ല ഇതുവരെ. " ദൈവമേ…. ഇന്ന് അവൾ വന്നില്ലയെങ്കിൽ ഞാൻ പഠിത്തം നിർത്തും."
"അങ്ങനെ എന്റെ പൊന്നു മോൻ ഇപ്പോൾ നന്നാവണ്ട …" എന്നു പറഞ്ഞു കൊണ്ട് നമ്മുടെ ദൈവം അവളെ മന്ദം മന്ദം സ്കൂളിലേക്കാനയിച്ചു കൊണ്ട് വന്നു.
ഞാൻ വിട്ടില്ല " ദൈവമേ…. അവൾ ഞാൻ പറഞ്ഞതുപോലെ തുളസിക്കതിർ ചൂടിയിട്ടില്ലയെങ്കിൽ നാളെ മുതൽ ഞാൻ ഇങ്ങോട്ടേക്കില്ല….."
അവൾ പതുക്കെ എന്റെ അടുത്തെത്താറായി. അല്ലാ അടുത്തെത്തി…
അങ്ങനെ എന്റെ വിദ്യാഭ്യാസത്തിനൊരു തീരുമാനം ആയി….
"നിന്നെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലാ മോനെ" എന്നാണല്ലോ നമ്മുടെ ദൈവത്തിന്റെ ലൈൻ.
ഭൂമി 120 സ്പീഡിൽ കറങ്ങുന്നതായി തോന്നി എനിക്ക്. എന്റെ അടുത്തെത്തിയ സൗമ്യ " എനിക്കും തന്നെ ഇഷ്ട്പ്പെട്ടു തുടങ്ങിയെടാ …." എന്ന് ഭാവത്തോടെ അവളുടെ നീണ്ടുനിവർന്ന കാർകൂന്തൽ പിറകു വശത്തുനിന്നും പതുക്കെ എടുത്ത് മുൻപിലേക്കിട്ടു……..
എന്റെ പ്രിയപ്പെട്ട സുഹൃത്ത് പുഷ്പ ഈ കാര്യം ഒരു സായാഹ്ന് പത്രക്കാരിയുടെ മിടുക്കോടെ ക്ലാസ്സിൽ അറിയിച്ചു.
(പുഷ്പ ഇന്ന് എതോ ഒരു പത്രത്തിൽ ജോലി ചെയ്യുന്നു എന്നാണെന്റെ അറിവ് )



പ്രണയം വളർന്ന് പന്തലിക്കുന്നു.


എല്ലാ ദിവസവും അവൾ എനിക്ക് കത്തു തരും. ഞാനും കത്തു നൽകും. രണ്ടു പേരുടെയും കത്തിന്റെ അവസാനം വായിച്ചു കഴിഞ്ഞു കീറിക്കളയുക എന്നുണ്ടാവും.അങ്ങനെ തന്നെ ചെയ്യും.
അന്ന് e-mail id യും mobile phone ഉം ഞങ്ങൾക്കില്ലായിരുന്നു. ഉച്ചക്ക് ഒരു മരത്തിന്റെ കീഴിൽ ഇരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കും. കുറച്ചു നേരം മാത്രമേ ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞുള്ളു. കാരണം അവളുടെ ഒരു realative അവിടെ പഠിക്കുന്നുണ്ടായിരുന്നു.അവിടെയാണു സൗമ്യ താമസിക്കുന്നത്. അതു കൊണ്ട് വളരെ ശ്രദ്ദിച്ചായിരുന്നു ഞങ്ങൾ പ്രേമിച്ചത്.





പ്രണയം ഒടുങ്ങുന്നു

ആ ഇടക്കാണു സ്കൂളിൽ സിനിമ പ്രദർശനം നടക്കുന്നത്. വളരെ active ആയ ഞാൻ എല്ലാ കാര്യങ്ങളിലും മുൻപിൽ തന്നെ ആയിരുന്നു. മൂന്ന് show കളാണുണ്ടായിരുന്നത്.എനിക്ക് മൂന്ന് show കളും കാണാൻ പറ്റും. അങ്ങനെ അവസാനത്തെ show ആയി, അതിലായിരുന്നു എന്റെ സൗമ്യ വന്നത്. എങ്ങനെയോ ഞങ്ങൾ രണ്ടുപേരും അടുത്തടുത്തായി ഇരിക്കേണ്ടി വന്നു.
സിനിമ ഞങ്ങളുടെ മുന്നിലൂടെ ഒരു പരിചയവും കാണിക്കതെ കടന്നു പോയി.ഞങ്ങൾ വാക്കുകളിലൂടെ അല്ലാതെ കണ്ണുകളിലൂടെ ഒരു പാട് സംസാരിച്ചു.
Interval ആയതു പോലും അറിയാതെ അവൾ എന്റെ തോളിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു. ( ഞങ്ങൾ രണ്ട് പേരും അറിഞ്ഞില്ല അത് ഞങ്ങളുടെ പ്രണയത്തിന്റെ അവസാനത്തെ ദിവസമാണെന്ന്.)
വളരെ സന്തോഷവാനായി ഞാൻ അടുത്ത ദിവസം സ്കൂളിൽ എത്തി. എന്റെ സൗമ്യയെ കണ്ട് സംസാരിക്കാനുള്ള ആഗ്രഹവുമായി. ആദ്യത്തെ പീരിഡിൽ അവളെ കണ്ടീല്ല. നമ്മുടെ പ്യുൺ വീണ്ടും വന്നു. പുതിയ ഒരു കുട്ടിയുമായല്ല. പകരം എന്നെ ഒഫീസിലേക്ക് വിളിപ്പിക്കാൻ. ഞാൻ ഹാപ്പി യായി തന്നെ അവിടെക്ക് ചെന്നു.കാരണം എന്നെ ഇടക്ക് ഇങ്ങനെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ പലപ്പോഴും Head Master ഓട് സംസാരിക്കാൻ ഓഫിസിലേക്ക് വളിപ്പിക്കാറുണ്ടായിരുന്നു.
ഇപ്രാവിശ്യം പക്ഷെ ഒരു കുറ്റവാളി ആയിട്ടായിരുന്നു എന്നെ വിളിച്ചത്. സിബി സാർ എന്നെ computer lab ലേക്ക് കൊണ്ടു പോയി.എന്നോട് ചോദിച്ചു " നീ എന്തെങ്കിലും തെറ്റ് ചെയ്തോ?"
ഞാൻ ഇല്ല എന്നു പറഞ്ഞു സാർ കുറച്ച് പേപ്പർ എന്റെ മുന്നിൽ വെച്ച് കൊണ്ട് പറഞ്ഞു " ഇതോക്കെ സൗമ്യ H.M നു കൊടുത്തതാണു. നീ അവളെ ശ്യല്യപ്പെടുത്തുന്നു എന്നും പറഞ്ഞു.ഇനി പറ ഇത് തെറ്റല്ലേ?"
"ഒരാളെ സ്നേഹിക്കുന്നത് തെറ്റാണെന്നെനിക്ക് തോന്നുന്നില്ല സാർ…."
എന്ന എന്റെ മറുപിടി കേട്ട് സ്നേഹത്തോടെ ആ അദ്യാപകൻ എന്നോട് ചോദിച്ചു.
"അവൾക്ക് അത് നിന്നോടും തോന്നണ്ടേ?..."
ഞാൻ ആ കത്തുകളിലേക്ക് ഒന്ന് നോക്കി… 'സാർ , ഇതോക്കെ അവൾ എനിക്ക് തന്ന കത്തുകൾക്ക് ഞാൻ എഴുതിയതാണു …. അവൾ തന്ന കത്തുകൾ ഞാൻ അന്നു തന്നെ കീറിക്കളഞ്ഞു സാർ….."
പിന്നീട് ആ സാർ എന്നോട് എന്റെ വീട്ടിലെ കാര്യങ്ങളും മറ്റും പറഞ്ഞു. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. " അവൾക്ക് നിന്നേ വേണ്ടെങ്കിൽ വേണ്ട, നിന്റെ വീട്ടുകാർക്കും ഞങ്ങൾക്കും നിന്നെ വേണം… നീ നന്നായി പഠിക്ക്.
അപ്പോഴും ഞാൻ എന്റെ സൗമ്യക്ക് നൽകിയ കത്തുകളിലെ അവസാനത്തെ വരികളെന്നെ നോക്കി ഒരു പരിഹാസ ചിരി ചിരിക്കുന്നുണ്ടായിരുന്നു. " വായിച്ച് കഴിഞ്ഞ് കീറിക്കളയുക….."
അന്ന് ആ നിമിഷം മുതൽ എനിക്ക് എന്നെ നഷ്ടപ്പെടുകയായിരുന്നു. ക്ലാസ്സിൽ കയറാതെ ആയി. പരീക്ഷകളിൽ തോറ്റുതുടങ്ങി. അങ്ങനെ ക്ലാസ്സിലെ ഒന്നാമൻ ഏറ്റവും അവസാനത്തെ ആളായി. യൂത്ത് ഫെസ്റ്റിവെല്ലിൽ എല്ലാ item ങ്ങളിലും പങ്കെടുക്കാറുള്ള ഞാൻ എല്ലാം ഒഴിവാക്കി. കഷ്ടിച്ച് പത്താം ക്ലാസ്സ് പാസ്സായി.
+2 വിനും അതെ സ്കൂൾ. അവിടെയും അവൾ വന്നൂ. ഒരിക്കൽ എന്നോട് സംസാരിക്കാൻ വന്നു. ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല. സിബി സാർ ഒരിക്കൽ പറഞ്ഞു " അവൾക്ക് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു.നിനക്ക് ഒന്നു സംസാരിച്ചൂടെ.?",
ഞാൻ വെറുതെ അദ്ദേഹത്തെ ഒന്നു നോക്കി. ( സംസാരിക്കാൻ പോയിട്ട് അവളെ ഓർക്കാൻ പോലും എനിക്കാവില്ലായിരുന്നു )
+2 വിലും എങ്ങനെയോ പാസ്സായി.
ഡിഗ്രീ ഫുൾ ടൈം രാഷ്ട്രിയം. അവിടെയും രണ്ട് പ്രാവിശ്യം എന്നേ കാണാൻ അവൾ വന്നിരുന്നു.ഞാൻ സംസാരിക്കാൻ നിന്നില്ല. അതിനു ശേഷം ഒരിക്കൽ പുഷ്പ പറഞ്ഞിട്ടാണു
ഞാൻ കഥകൾ അറിഞ്ഞത്.
 അന്നത്തേ സിനിമയിക്കിടയിൽ ഞങ്ങൾ ഒരുമിച്ചിരുന്നത് അവളുടെ ആ ബന്ധു കണ്ടു.വീട്ടിൽ പറഞ്ഞു. അങ്ങനെ വീട്ടുകാർ പറഞ്ഞിട്ടാണത്രെ അന്നാ കത്തുകൾ സ്കൂളിൽ ഏല്പിച്ചത്.അതു ഒന്ന് അറിയിക്കാൻ പോലും ആ കുട്ടി അവളെ സമ്മതിച്ചില്ല. അതിനു ശേഷം ഞാൻ സംസാരിക്കാൻ നിന്നിട്ടുമില്ല.
ഞാൻ പുഷ്പയോട് പറഞ്ഞു - " എല്ലാം കഴിഞ്ഞു…. എനിക്ക് എന്നെ തന്നെയാണു നഷ്ടപ്പെട്ടത്."



പ്രണയ ദുരന്തം


അങ്ങനെ എല്ലാം മറന്ന് ഞാൻ എന്റെ MCA ചെയ്യാൻ തുടങ്ങി.
(ഇവിടെയാണെന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രണയം ആരംഭിക്കുന്നത്….)
അതി ഗംഭീരമായ വിദ്യാഭാസ ഘട്ടം.നന്നായി ഉഴപ്പി, 5 സെമസ്റ്റർ കഴിഞ്ഞപ്പോൾ ഒരു സെമസ്റ്റർ പോലും ജയിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ അഛനോ അമ്മയോ കോളേജിന്റെ പരിസരത്തേക്ക് വരാത്തതു കൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല.
ആ ഇടയ്ക്കാണു ഞാൻ ഒരു വാർത്ത കേട്ടത്…..

സൗമ്യ കന്യാസ്ത്രീത്വം സ്വീകരിച്ചു……..

( അവൾക്ക് പറയാനുള്ളത് എനിക്കൊന്ന് കേൾക്കാമായിരുന്നു…..)
പ്രണയം 2 – ഹിന്ദു

തുടക്കം .....


1985 ഫെബ്രുവരി 19 നു രാത്രി 6 മുതല്‍ 7 വരെയുള്ള ഒരുമണിക്കൂറിലെപ്പോഴോ ആണ് ആ ദരിദ്ര സ്ത്രീ അവരുടെ എട്ടാമത്തെ കുഞ്ഞുന് ജീവന്‍ നല്‍കിയത് . 8 കുട്ടികള്‍ വേണം എന്ന പിടിവാശി ഉള്ളത് കൊണ്ടല്ല , മറിച്ച്‌ ഒന്നെങ്കിലും ജീവനോടെ വേണം എന്നതുകൊണ്ട് . കാരണം അവര്‍ ഇതിനു മുന്പ് പ്രസവിച്ച 7 പേരും മരിച്ച് പോയതുകൊണ്ട് മാത്രമാണ് . അവസാന ശ്രമം എന്ന നിലക്കാവണം ഇപ്രാവിശ്യം പ്രസവിച്ചത് . കൂലിപ്പണിക്കാരായ ആ ദമ്പതികള്‍ക്കറിയാത്ത പേരുകളാണ് 7 പിഞ്ചു കുട്ടികളുടെയും മരണത്തിനു ഡോക്ടര്‍മാര്‍ പറയുന്നത് . ഒന്നും അറിയാതിരിക്കുമ്പോള്‍ എല്ലാവരും ചെയ്യുന്നതെ ആ പാവം ദമ്പതികള്‍ക്കും 
ചെയ്യാനായുള്ളൂ . " ഈശ്വരാ.... എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം ….. ????". ഇതെങ്കിലും ജീവനോടെ തന്നാല്‍ ഗുരുവായൂര്‍ തുലാഭാരം , പഴനിയില്‍ കാവടി , ശബരിമലയില്‍ മലകയറ്റം ,…………………………
അവര്‍ മാത്രമല്ല ഇപ്രാവിശ്യം ജീവനോടെ ഒരുകുഞ്ഞിനെ നല്‍കിയാല്‍ എന്ന ആവിശ്യാര്‍ഥം അറിഞ്ഞ എല്ലാവരും നേര്‍ന്നു അവര്‍ക്കറി യവുന്നിടങ്ങളിലൊക്കെ നേര്‍ച്ച. അതിനു ജാതിയോ മതമോ ഒരു വിലങ്ങു തടിയായില്ല . മാഹി പള്ളി ,പറപ്പള്ളി പിന്നെ നാട്ടിലെ ഉള്ള പള്ളികള്‍ ….. അങ്ങനെ നേര്‍ച്ചകളുടെ ലിസ്റ്റ് നീണ്ടു . എഴുതി തുടങ്ങിയാല്‍ 300 പേജിന്‍റെ ബുക്ക്‌ തീരും , ഇപ്പോഴാണെങ്കില്‍ 1 GB മെമ്മറി ഉപയോഗിക്കേണ്ടി വന്നേനെ . എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ആ ഭാര്യ - ഭര്‍ത്താക്കന്മാര്‍ക്ക് ബുക്കും പെന്‍ഡ്രൈവും വേണ്ടിവന്നില്ല . ഒരുപാടു കാര്യങ്ങള്‍ സൂക്ഷിക്കാനില്ലാത്ത അവരുടെ മെമ്മറി മാത്രം മതിയായിരുന്നു . അതും അവര്‍ ഷെയര്‍ ചെയ്തു ഓര്‍ത്തു വച്ചു. 
എട്ടാമത്തെ സന്താനമായതിനലാണോ അതോ ഭഗവാന്‍ കൃഷ്ണന്‍ പ്രസാദിച്ചു നല്കിയതിനാലാണോ എന്നറിയില്ല അവര്‍ ആ കുട്ടിക്ക് ഗുരുവായൂര്‍ വച്ച് ചോറ് കൊടുത്ത് പേര് വിളിച്ചു "കൃഷ്ണപ്രസാദ്".
ഇതിനു മുന്‍പത്തെ കുട്ടികളില്‍ (മരിച്ചു പോയ 7 പേര്‍ ) ചിലര്‍ ജനിച്ചപ്പോള്‍ തന്നെയും മറ്റു ചിലര്‍ 5 വയസ്സ് ആയപ്പോളും മരിച്ചതാണ് . ചോര ചര്‍ദ്ധിച്ചു കൊണ്ടായിരുന്നു മരിക്കുക . അതുകൊണ്ട് തന്നെ ഈ കുഞ്ഞിന്‍റെ കാര്യത്തില്‍ ഏല്ലാവര്‍ക്കും ഒന്നല്ല രണ്ടു കണ്ണുകളും ഉണ്ടായിരുന്നു .







ഈ കുഞ്ഞിനെ ഓമനിക്കാന്‍ അച്ഛനും അമ്മയും മത്സരിച്ചു . നാട്ടുകാരും കഴിയുന്നപോലെ ഓമനിച്ചു . കുഞ്ഞിന്‍റെ വയസ്സ് അവര്‍ക്ക് മുന്നിലൂടെ പതുക്കെ വളരാന്‍ തുടങ്ങി .നാട്ടുകാര്‍ ചെവി കൂര്‍പ്പിച്ചു . ഏതു നിമിഷവും ഈ കുഞ്ഞിന്‍റെ മരണം അറിയ്ച്ചു കൊണ്ട് ആ സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കാം .ഓടി എത്താനുള്ള തയ്യാറെടുപ്പുകള്‍ അവരുടെ വീടുകളില്‍ എപ്പോഴും ഉണ്ടാവും . കഴിഞ്ഞ കുറച്ചു കാലമായി അവര്‍ ചെയ്യുന്നതാണിത്.
ഇപ്രാവിശ്യം 5 വയസില്‍ സംഭവം നടന്നില്ല . കുട്ടി സംസാരിച്ചു തുടങ്ങി യപ്പോള്‍ കുട്ടിയെ എടുത്തു കളിപ്പിക്കാന്‍ ആള്‍ക്കാരും കൂടി . പക്ഷെ .... കുട്ടിയുടെ കുഞ്ഞു വായില്‍ നിന്നും അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് വൃത്തി കേടുകളുടെ സൗന്ദര്യം കുറെ ഏറെ ആയിരുന്നു .ഒരു പക്ഷെ താന്‍ ജീവിക്കേണ്ടുന്ന കാലം വളരെ വൃത്തി കെട്ടതാണെന്ന മുന്‍ വിധി ആയിരിക്കാം ആ കുഞ്ഞിനെ കൊണ്ട് ചീത്ത വാക്കുകള്‍ പറയിപ്പിച്ചത് ...(ഞാന്‍ കുഞ്ഞിനെ ന്യായികരിക്കുകയല്ല കേട്ടോ . കുട്ടികള്‍ ചീത്ത പറയരുത് ചെയ്യരുത് എന്ന് തന്നെ യാണ് എന്‍റെ അഭിപ്രായം ). പിന്നെ കുരുത്തക്കേടുകള്‍ എന്ന് പറഞ്ഞാല്‍ അത് കണ്ടുപിടിച്ചത് പോലും ഈ കുട്ടിക്ക് വേണ്ടിയനെന്നെ തോന്നു . വീട്ടില്‍ വരുന്ന ഒരാളു പോലും ചെരുപ്പിട്ടു കൊണ്ട് തിരിച്ചു പോവില്ല .ചെരിപ്പിടാന്‍ മറന്നു പോവുന്നതല്ല . ചെരിപ്പിന്‍റെ വാര്‍ ഈ മഹാന്‍ ആരും കാണാതെ മുറിച്ചു വെക്കും , എന്നിട്ട് പഞ്ച പാവമായി അവുടെ മടിയില്‍ കയറി യിരുന്ന്‍ കുട്ടിക്കളികള്‍ കളിക്കും . ആര്‍ക്കും പിടികൊടുക്കാതെ ഈ സൂത്രപ്പണി തുടര്‍ന്നുകൊണ്ടെയിരുന്നു.ഏല്ലാവര്‍ക്കും ഭയങ്കര അതിശയം എങ്ങനെ ഇത് സംഭവിക്കുന്നു . എപ്പോഴോ ഒരിക്കല്‍ കൈയില്‍ ബ്ലേഡും ഒരു ചെരിപ്പുമായി വിദ്വാന്‍ പിടിക്കപ്പെട്ടു .അതോടെ അത് നിറുത്തി മറ്റു മേഖലകളിലേക്ക് ശ്രദ്ധ മാറ്റി. നാട്ടില്‍ ഒരാളു മാത്രമേ ഈ ചേരിപ്പിന്‍റെ കാര്യത്തില്‍ രക്ഷപെട്ടിട്ടുള്ളൂ. അത് അയല്‍വാസി ആലമിയേട്ടനാണ് (കാരണം അയാള്‍ ചെരിപ്പിടാറില്ലയിരുന്നു ) ഏതായാലും ഒമാനിച്ചവരില്‍ ചിലരുടെ സ്നേഹ ഭാവം മാറി ..





നാട്ടിലെ ഏക സ്കൂള്‍ Dr: അംബേദ്ക്കര്‍ G:H:S കോടോത്ത് ആണ് .അവിടുത്തെ ഹെഡ് മാസ്റ്റര്‍ ഉണ്ണിത്താന്‍ സാര്‍ എല്ലാ ദിവസവും സ്കൂളിലേക്ക് പോവുന്നത് ഈ കുട്ടിയുടെ വീടിനടുത്ത്‌ (വീട് എന്ന്‍ ഒരു ശൈലിക്കുപയോഗിച്ചതാണ് യഥാര്‍ത്ഥത്തില്‍ ഒരു കൂര ) കൂടിയായിരുന്നു . ഒരു ദിവസം നമ്മുടെ കഥാനായകന്‍ രാവിലെ വീട്ടില്‍ നിന്നും എന്തോ വാങ്ങിക്കാന്‍ വേണ്ടി കടയില്‍ പോയതാണ് , കൂലി കിട്ടിയ പണത്തില്‍ നിന്നും 20 രൂപയുടെ ഒരു നോട്ട് കൊടുത്ത് അച്ഛന്‍ പറഞ്ഞു വിട്ടതാണ് കഷിയെ .പക്ഷെ അന്ന് ആ കട തുറന്നിരുന്നില്ല . ദേഷ്യം നമ്മുടെ കഷിക്ക് വളരെ പെട്ടന്നാണ് . കട അടച്ചു കണ്ട അപ്പോള്‍ തന്നെ ദേഷ്യം ഇരച്ചു കയറിയ നമ്മുടെ നായകന്‍ വീട്ടിലേക്കുള്ള മടക്കയാത്ര ആനന്ദപ്രധാമാക്കാന്‍ ആ 20 രൂപ നോട്ട് 200 ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു .എന്നിട്ടും വീടെത്തിയില്ല .ആ സമയത്താണ് നമ്മുടെ ഹെഡ് മാസ്റ്റര്‍ അത് വഴി സ്കൂളിലേക്ക് പോവുന്നത് . തന്നെ മൈന്‍ഡ് ചെയ്യാതെ പോയ ആ മനുഷ്യനോടു കിട്ടിക്ക് അല്പം ദേഷ്യം തോന്നി . മനുഷ്യ സഹജമായ ദേഷ്യം . അത് നമുക്കും തോന്നാം . പിള്ള മനസ്സില്‍ കളങ്കം ഇല്ലാലോ . കുട്ടി സാറിനെ വിളിച്ചു " ഹേയ്‌……..".
സാര്‍ തിരിഞ്ഞു നോക്കി . "എന്താടാ നായിന്‍റെ മോനെ നിനക്ക് കണ്ണ് കണ്ടുടെ? ഇവിടെ ഒരാള്‍ നില്‍ക്കുന്നത് കണ്ടൂടെ ?".അവന്‍ അവന്‍റെ ഈര്‍ഷ്യ വളരെ സൗമ്യമായി അവതരിപ്പിച്ചു . ചരിത്രം പഠിച്ച ആ അധ്യാപകന്‍ ഞെട്ടിപ്പോയി .അദ്ദേഹം അവന്‍റെ അടുത്ത് ചെന്ന് കുനിഞ്ഞിരുന്നു പറഞ്ഞു ." ഷമിക്കണം. ഞാന്‍ ശ്രദ്ധിച്ചില്ല … നിങ്ങളുടെ വീട് എവിടെയാ ?". അവനു വളരെ സന്തോഷമായി .അങ്ങനെ വഴിക്ക് വാ . "എന്‍റെ വീടാണ് ആ കാണുന്നത് ..". സര്‍ അവനോട് "വാ നമുക്കൊന്ന്‍ അവിടം വരെ പോവാം " എന്ന് പറഞ്ഞു ."ഹ്മ്മം . ഞാന്‍ ഇതൊന്നു കളഞ്ഞിട്ടു വരം ". അവന്‍ 20 രൂപയുടെ 200 കഷണങ്ങള്‍ ഒരു കല്ലില്‍ വച്ചു അതിനു മുകളില്‍ മറ്റൊരു കല്ല്‌ വച്ചു .എന്നിട്ട് സാറിനോട് പറഞ്ഞു "എനിക്ക് നടക്കാന്‍ വയ്യ ….".സര്‍ അവനെ എടുത്തു നടന്നു . അവന്‍ വിരല്‍ ചൂണ്ടിയ വീട്ടിലേക്ക് .അവന്‍റെ മനസ്സില്‍ അയാളോട് സ്നേഹം കൂടി വന്നു .
വീട്ടിലെത്തിയ ഹെഡ് മാസ്റ്റര്‍ അച്ഛനോട് എന്തൊക്കെയോ പറയുന്നു അച്ഛന്‍ തലയാട്ടി സമ്മതിക്കുന്നു .എന്തോ നമ്മുടെ താരം ഇതിലൊന്നും യാതൊരു താല്‍പര്യവും ഇല്ലാതെ അടുത്ത പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്‌ . അവസാനം സര്‍ യാത്ര പറയുന്നതിനിടയില്‍ അച്ഛന്‍ കുട്ടിയോട് ചോദിച്ചു "മോനെ കടയില്‍ പോയി വാങ്ങാന്‍ പറഞ്ഞ സാധനം എവിടെ ?".
കുട്ടി മറന്ന കാര്യം പിന്നെയും ഓര്‍മിപ്പിച്ചു . അവനു ദേഷ്യം വരാന്‍ തുടങ്ങി ,"അത് തുറന്നിട്ടില്ല ……….",അച്ഛന്‍ ചിരിച്ചു കൊണ്ട് "സാരമില്ല വൈകിട്ട് ഞാന്‍ തന്നെ വാങ്ങിക്കോളാം ,ആ പൈസ താ മോനെ "."വഴിയിലെ പാറക്കല്ലിന്‍റെ മുകളില്‍ ഉണ്ട് " എന്ന് പറഞ്ഞു കൊണ്ട് അവന്‍ അടുത്ത വീട്ടിലേക്ക് അവന്‍റെ പദ്ധധികളുമായി ഓടിപ്പോയി .
ആ 20 രൂപയുടെ 200 കഷണങ്ങള്‍ നഷ്ടപ്പെടാതെ ആ അച്ഛന്‍ ഇന്നും സൂക്ഷിക്കുന്നുണ്ട് .!!!!!!!!!
അങ്ങനെ നമ്മുടെ നായകന്‍റെ അടുത്ത ഘട്ടം ആരംഭിക്കുകയായി ……….
അന്ന് സര്‍ പറഞ്ഞത് കുട്ടിയെ അങ്ങനവാടിയില്‍ അയക്കാനായിരുന്നു …………





( തുടരും …)

ഞാന്‍ കൃഷ്ണ പ്രസാദ്‌ .....





കാസറഗോഡ് ജില്ലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോടോത്ത് ഗ്രാമത്തില്‍ 1985  ല്‍ ബാലകൃഷ്ണന്‍ ശാന്ത ദമ്പതികളുടെ സന്താനമായി ജനിച്ചു.
എന്‍റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും എന്തിനു വേണ്ടിയും അടിയറവു പറയാന്‍ തയ്യാറല്ലാത്ത സാധാരണ മനുഷ്യന്‍. പുതിയ പുലരിക്കു വേണ്ടി തുടിക്കുന്ന ഒരു കൊച്ചു മനസിനുടമ.നന്മകള്‍ കാണാനും ചെയ്യാനും ആഗ്രഹിക്കുന്നു.നല്ലതെന്ന് തോന്നുന്നത് കാണുന്നു ചെയ്യുന്നു.
                    അനീതികള്‍ക്കെതിരെ എപ്പോഴും ശബ്ധംമുയര്‍ത്താന്‍ ശ്രമിക്കാറുണ്ട്, കഴിയാറുണ്ട് . അതുകൊണ്ട് തന്നെ വ്യക്തിപരമായ നഷ്ടങ്ങള്‍ വളരെ ഉണ്ടായിട്ടുണ്ട്. പക്ഷെ  എന്‍റെ വിശ്വാസങ്ങളും  ആദര്‍ശങ്ങളും അവയെക്കാള്‍ വലിയ നേട്ടങ്ങള്‍ ആകുന്നു .
 നല്ല സുഹൃദം എന്നും എന്‍റെ ബലഹീനതയാണ്.
                                 ഞാന്‍ ഒരു നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്‍റെ ഇരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.
                                      മനുഷ്യ സഹജമായ എല്ലാ ദുശീലങ്ങളും ഉണ്ട് .എന്‍റെ ശീലങ്ങള്‍ പക്ഷെ മറ്റുള്ളവര്‍ക്ക് ശല്യം ആവരുതെന്ന പിടിവാശി ഉണ്ട്. എന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും അവരാഗ്രഹിക്കുന്ന തരത്തില്‍ സ്നേഹം നല്കനാവാറില്ല. എനിക്ക് എന്‍റെ രീതിയില്‍ മാത്രമേ സ്നേഹം പ്രകടിപ്പിക്കാന്‍ ആവുള്ളു. അത് മനസിലാക്കിയവര്‍ വളരെ ചുരുക്കം. ആ വളരെ ചുരുക്കം പേര്‍ ഇന്നും എന്നോടൊപ്പം ഉണ്ട് ......

Engineer's Day in India - September 15


In India, Engineer's day is celebrated on September 15. This day is celebrated in the honor of Mokshagundam Visvesvaraya (1861-1962), who was a notable Indian engineer, scholar, statesman and the Diwan of Mysore during 1912 to 1919. Internationally recognised for his genius in harnessing water resources, he was responsible for successful design and construction of several river dams, bridges and implementing irrigation and drinking water schemes all over India.
He served as the dewan of Mysore State and was considered to be the architect of the all-round development of Karnataka.
Among his most successful projects are the design and construction of the K.R. Sagar dam and its adjoining Brindavan Gardens, turn-around of the Bhadravati Iron and Steel Works, setting up of the Mysore Sandalwood Oil Factory and the founding of the Bank of Mysore.



Sir Sir Mokshagundam Visvesvaraya
( Diwan of the Mysore kingdom In office 1912–1919 )

Monarch Krishna Raja Wadiyar IV
Preceded by T. Ananda Rao
Succeeded by M. Kantaraj Urs

Personal details

Born September 15, 1860(1860-09-15)
          Muddenahalli, Chikballapur,
          Kingdom of Mysore (now Karnataka)
Died April 14, 1962(1962-04-14) (aged 101) Bangalore
Alma mater Poona Civil Engineering College Profession Engineer
Religion Hindu